കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധിക്കെതിരെ അഞ്ച് പുതിയ റിവ്യൂ ഹര്‍ജികള്‍; 48 വിദഗ്ധര്‍ സുപ്രീംകോടതിയിലേക്ക്

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസിലെ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ 48 ആക്ടിവിസ്റ്റുകളുടെ തീരുമാനം. സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ഹര്‍ജി സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

Supreme

അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്താണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ ഒമ്പതിന് വിധി പ്രഖ്യാപിച്ചത്. അയോധ്യയില്‍ തന്നെ മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് വിദഗ്ധര്‍ രംഗത്തുവന്നിരിക്കുന്നത്.

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, ഗ്രന്ഥകാരന്‍ ഫറാ നഖ്‌വി, സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ശബ്‌നം ഹശ്മി, കവി ഗൗഹര്‍ റാസ, ആം ആദ്മി പാര്‍ട്ടി മുന്‍ അംഗം മധു ഭദുരി എന്നിവരുള്‍പ്പെടെ 48 പേരാണ് ഹര്‍ജി നല്‍കുക.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

അതേസമയം, വ്യാഴാഴ്ച അഞ്ച് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ ഹര്‍ജികള്‍. മുഫ്തി ഹസ്ബല്ല, മൗലാന മഹ്ഫൂസുര്‍ റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവരാണ് റിവ്യൂ ഹര്‍ജികള്‍ നല്‍കിയത്. തര്‍ക്ക ഭൂമി വിശ്വാസം അടിസ്ഥാനമാക്കി ഒരു വിഭാഗത്തിന് പൂര്‍ണമായും വിട്ടുകൊടുത്തത് അനീതിയാണ്. നീതിയില്ലാതെ സമാധാനം പുലരില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു. നേരത്തെ മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു. ഇവരാണ് അയോധ്യ വിധിക്കെതിരെ ആദ്യ റിവ്യൂ സമര്‍പ്പിച്ചത്.

English summary
Ayodhya Case: 48 activists will move Supreme Court against verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X