കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ മധ്യസ്ഥ ശ്രമം; സുപ്രീംകോടതി സമിതി മുസ്ലിം വ്യക്തി നിയമ ബോര്‍ഡുമായി ചര്‍ച്ച നടത്തി

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്‍മ ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡുമായി ലഖ്‌നൗവില്‍ ചര്‍ച്ച നടത്തി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനിയുമായിട്ടാണ് സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്. ലഖ്‌നൗവിലെ ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. സമിതി അധ്യക്ഷന്‍ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് എഫ് എം കലീഫുല്ല, അംഗം ശ്രീറാം പഞ്ചു എന്നിവരാണ് ചര്‍ച്ച നടത്തിയത്. സമിതിയിലെ മറ്റൊരു അംഗമായ ശ്രീശ്രീ രവിശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. മധ്യസ്ഥ ശ്രമം ആശങ്കയുണ്ടാക്കുന്നതാണ്. സമിതിക്ക് വേണ്ട സഹായം വ്യക്തി നിയമ ബോര്‍ഡ് ചെയ്യും. മറ്റു വഴികള്‍ തങ്ങളുടെ മുന്നില്‍ ഇല്ല. സുപ്രീംകോടതി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും മൗലാന വാലി റഹ്മാനി പറഞ്ഞു.

Supreme

വിവാദ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സമയപരിധി ജൂലൈ 31വരെ സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു, ജൂലൈ 31നകം മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് മധ്യസ്ഥ സമിതി കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രണ്ടിന് കോടതി കേസ് വീണ്ടും വാദം കേള്‍ക്കും.

മധ്യസ്ഥ സമിതി വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജൂലൈ 11ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 31വരെ സമയം അനുവദിക്കുകയായിരുന്നു. ആദ്യ റിപ്പോര്‍ട്ട് മധ്യസ്ഥ സമിതി സമര്‍പ്പിച്ചു. ഇത് രഹസ്യമാക്കിവയ്ക്കുമെന്ന് കോടതി പറഞ്ഞു.

വോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധംവോട്ടിങ് മെഷീനെതിരെ വന്‍പട; തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, രാജ്യവ്യാപക പ്രതിഷേധം

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ നിര്‍ദേശ പ്രകാരം അയോധ്യയില്‍ നിര്‍മിച്ച പള്ളി 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണെന്നാണ് ഇവരുടെ വാദം. ഇത് രാമന്റെ ജന്മസ്ഥലമാണെന്നും വിശ്വാസമുണ്ട്. പള്ളി തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ കലാപത്തില്‍ 2000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വിവാദ ഭൂമി മൂന്നായി വീതിച്ച് നല്‍കി 2000ത്തില്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

English summary
Ayodhya Mediation: SC Panel meets AIMPLB gen secy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X