യോഗി താജ്മഹല്‍ തച്ചുടച്ചാല്‍ താന്‍ ഒപ്പം നില്ക്കും, അടിമത്വത്തിന്റെ അടയാളം, അസം ഖാന് വീണ്ടും....
വിവാദ പരാമര്‍ശവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് വീണ്ടും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ്മഹല്‍ തച്ചുടച്ചാല്‍ താന്‍ ഒപ്പം നില്‍ക്കുമെന്ന പ്രസ്താവനയുമായാണ് അസം ഖാന് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. മുന്പിം താജ്മഹലും പാര്‍ലമെന്റും തച്ചുടക്കണമെന്ന ആവശ്യവുമായി അസം ഖാന് രംഗത്തെത്തിയിട്ടുണ്ട്.
സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ യോഗി സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തു
ര്‍ന്നാണ് ഇപ്പോള്‍ താജ്മഹല്‍ തച്ചുടച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന പ്രസ്താവനയുമായി അസം ഖാന് രംഗത്തെത്തിയിരിക്കുന്നത്.

അടിമത്വത്തിന്റെ അടയാളങ്ങള്‍..
താജ്മഹലും ചെങ്കോട്ടയും കുത്തബ്ബ് മിനാറുമൊക്കെ അടിമത്വത്തിന്റെ അടയാളങ്ങളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അസം ഖാന് പറഞ്ഞു. ടൂറിസം മന്ത്രി റീത്ത ബഹുഗുണ പുതിയ ബ്രോഷര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് അസം ഖാന്റെ വിവാദ പ്രസ്താവന

താജ്മഹലില്ല
സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ യോഗി സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗംഗാ നദിയും വാരണാസിയുമൊക്കെ പട്ടികയില്‍ ഇടം നേടിയിരുന്നു. വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിവാദ നായകന്
മുന്‍പും സമാനമായ വിവാദ പ്രസ്താവനകള്‍ നടത്തി അസം ഖാന് ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് അസം ഖാന് പ്രസ്താവിച്ചിരുന്നു. മുസ്ലീങ്ങളല്ലാത്തവര്‍ മുത്തലാഖ് വിഷയത്തില്‍ ഇടപെടേണ്ടെന്നും അത് തങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാന് പറഞ്ഞിരുന്നു.

നാവു പിഴുതാല്‍ പാരിതോഷികം
അസം ഖാന്റെ നാവ് പിഴുതു കൊണ്ടു വരുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് രാജേഷ് കുമാര്‍ അശ്വതി പറഞ്ഞിരുന്നു. സൈനികര്‍ക്കെതിരെ അസം ഖാന് നടത്തിയ അപകീര്‍ത്തിപരമായ പ്രസ്താവനയാണ് വിഎച്ച്പി നേതാവിനെ ചൊടിപ്പിച്ചത്. കശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടാറുണ്ടെന്നും ബലാത്സംഗത്തെ ചെറുക്കാന്‍ സൈനികരുടെ സ്വകാര്യ അവയവങ്ങള്‍ സ്ത്രീകള്‍ മുറിച്ചു നീക്കിയിട്ടുണ്ടെന്നുമായിരുന്നു ഒരു പൊതുപരിപാടിക്കിടെ അസം ഖാന് പറഞ്ഞത്.

മോദിക്കെതിരെയും
അസം ഖാന് എന്നും വിവാദ നായകനാണ്. മോദിയ്ക്കെതിരെ നടത്തിയ വിവാദ പരമാര്‍ശവും ശ്രദ്ധേയമായിരുന്നു. മോദി പാകിസ്താനില്‍ പോയപ്പോള്‍ ദാവൂദ് ഇബ്രാഹിമിനെ കണ്ടു എന്നായിരുന്നു പരാമര്‍ശം
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications