ഇന്ത്യൻ സൈന്യത്തിലെ റേപ്പിസ്റ്റുകള്‍ക്കെതിരെ പോരാടണം: സ്വകാര്യഭാഗങ്ങള്‍ മുറിച്ചെടുക്കണമെന്ന് അസംഖാൻ
പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്നാണ് പ്രസ്താവന
ദില്ലി: വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. പീഡിപ്പിക്കുന്നതിനുള്ള പ്രതികാരമായി പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്നാണ് അസം ഖാന്‍റെ ഒടുവിലത്തെ പ്രസ്താവന. ജമ്മു കശ്മീർ ഉൾപ്പെടെ സൈനിക സാന്നിധ്യമുള്ളതും അതിക്രമങ്ങൾക്ക് ഇരയാവുന്നതുമായ സ്ഥലങ്ങളിലെ സ്ത്രീകളോടാണ് അസംഖാന്‍റെ ആഹ്വാനം.
കശ്മീർ, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകൾ സൈനികരെ മർദ്ദിക്കണമെന്നും സ്വകാര്യഭാഗങ്ങള്‍ മുറിച്ചെടുക്കണമെന്നും, ഇന്ത്യൻ സൈന്യത്തിലെ റേപ്പിസ്റ്റുകൾക്കെതിരെ സ്ത്രീകള്‍ പോരാടണമെന്നും അസംഖാന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ഉത്തർപ്രദേശില്‍ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അസംഖാന്‍റെ വിവാദ പ്രസ്താവന.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പുതിയവകുപ്പ്;വാക്ക് പാലിച്ച് പിണറായി സർക്കാർ