Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ബാബറി മസ്ജിദിന് തറക്കല്ലിട്ടു; അയോധ്യയില്‍ പള്ളി തകര്‍ത്ത വാര്‍ഷികത്തില്‍, ഭക്ഷണം, ആഘോഷം

പശ്ചിമ ബംഗാളില്‍ പുതിയ ബാബരി മസ്ജിദിന് തറക്കല്ലിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ മുന്‍കൈയ്യെടുത്താണ് പള്ളി നിര്‍മിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് പള്ളി നിര്‍മിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ വരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

1992ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത ഡിസംബര്‍ ആറിന് തന്നെയാണ് മുര്‍ഷിദാബാദില്‍ പുതിയ ബാബരി മസ്ജിദ് നിര്‍മാണം തുടങ്ങിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പള്ളി നിര്‍മാണവുമായി സഹകരിക്കുന്നില്ല. എന്നാല്‍ മേഖലയിലെ പ്രധാന തൃണമൂല്‍ നേതാവാണ് ഹുമയൂണ്‍ കബീര്‍. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് അദ്ദേഹം സൂചന നല്‍കി.

babri masjid construction in bengal

ആളുകള്‍ ഇഷ്ടികയുമായി നിര്‍ദിഷ്ട പള്ളി നിര്‍മാണസ്ഥലത്തേക്ക് കൂട്ടത്തോടെ വരികയായിരുന്നു. ഉച്ചയോടെ പ്രാര്‍ഥനകള്‍ നടത്തി തറക്കല്ലിട്ടു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് ഹുമയൂണ്‍ കബീര്‍ പറയുന്നത്. രണ്ട് സൗദി പണ്ഡിതരും എത്തിയെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര സേനയെ മേഖലയില്‍ വിന്യസിച്ചിരുന്നു. ബംഗാള്‍ പോലീസും തമ്പടിച്ചു.

എല്ലാം സമാധാനപൂര്‍ണമായ ചടങ്ങായിരുന്നു. സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും ഹുമയൂണ്‍ കബീര്‍ നന്ദി പറഞ്ഞു. 67 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ജില്ലയാണ് മുര്‍ഷിദാബാദ്. അടുത്തിടെ വിവാദമായ വഖഫ് ബില്ലിനെതിരെ ഇവിടെ നടന്ന സമരം സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

ഗതാഗത തടസം ഒഴിവാക്കാന്‍ വോളണ്ടിയര്‍മാര്‍

ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു. ഏഴ് ഭക്ഷണ കേന്ദ്രങ്ങള്‍ തയ്യാറാക്കി. 40000 അതിഥികള്‍ എത്തിയെന്നാണ് സംഘാടകര്‍ പറയുന്നത്. കൂടാതെ 20000 പ്രദേശവാസികളും. ഭക്ഷണത്തിന് വേണ്ടി മാത്രം 30 ലക്ഷത്തോളം രൂപ ചെലവായി എന്നാണ് ഹുമയൂണ്‍ കബീറിന്റെ അടുപ്പമുള്ളവരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് അവര്‍ പ്രതികരിച്ചത്. സംസ്ഥാന വ്യാപകമായി ഈ വിഷയം ഉയര്‍ത്തുകയാണ് ബിജെപി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് ബംഗാളില്‍. ഈ പശ്ചാത്തലത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പള്ളി നിര്‍മാണത്തില്‍ നിന്ന് അകലം പാലിക്കുന്നത്.

പള്ളി നിര്‍മാണം തടയണം എന്ന് ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പള്ളി നിര്‍മാണത്തില്‍ തങ്ങള്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു കോടതിയുടെ തീരുമാനം. അതേസമയം, ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ബാബരി മസ്ജിദ് തകര്‍ത്ത ദിനം ഏകതാ ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+