കശ്മീരി വിദ്യാർത്ഥികളെ ബജ്റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!
ബെംഗളൂരു: കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ബജ്റംഗ് ദള്‍ മർദ്ദനം. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ കശ്മീരി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം അറസ്റ്റു ചെയ്യപ്പെടുകയും തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വിദ്യാർത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഞായറാഴ്ച വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് അറസ്റ്റിലായ കശ്മീരി വിദ്യാര്‍ഥികളെ കർണാടക ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് എത്തിച്ചു. കോടതിക്ക് മുന്നിൽ വെച്ചാണ് ബജ്റംഗ്ദള്‍ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തത്. പോലീസ് അകമ്പടിയുണ്ടായിരുന്നെങ്കിലും കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു സംഘം ബജ്റംഗ് ദള്‍ പ്രവര്‍ത്തകള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
ഫെബ്രുവരി 15 ശനിയാഴ്ച മൂന്ന് വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ് ദൾ, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് അംഗങ്ങൾ കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. എന്നാൽ തെളിവുകളുടെ അബാവത്തിൽ വിദ്യാർത്ഥികളെ വെറുതെ വിടുകയായിരുന്നു.
The three Kashmiri students in #Hubbali accused of #sedition for uploading a video, were attacked by members Bajrang dal while they were coming out of the courthouse. Even though there was heavy police presence, they swarmed the accused and hit them, shouting Bharat Mata ki Jai. pic.twitter.com/6jA7aT7obR
— Alithea Stephanie Mounika//ಅಲಿತ್ಯ ಮೌನಿಕಾ (@alitheasm) February 17, 2020
പിന്നീട്
വീണ്ടും
ഞായറാഴ്ച
വീണ്ടും
പോലീസ്
അറസ്റ്റ്
ചെയ്തു.
തുടർന്ന്
കോടതിയിൽ
ഹാജരാക്കുമ്പോഴായിരുന്നു
ബജ്രംഗ്ദൾ
പ്രവർത്തകരുടെ
ആക്രമണം.
"ഭാരത്
മാതാ
കി
ജയ്"
എന്ന്
ആക്രോശിച്ച്
കൊണ്ട്
വിദ്യാര്‍ഥികള്‍ക്ക്
നേരെ
അക്രമണം
അഴിച്ചു
വിടുകയായിരുന്നുവെന്നാണ്
റിപ്പോർട്ട്.