'ബാലുവിന്റെ മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന സ്ത്രീ ഏത്', ചോദ്യങ്ങളുയര്‍ത്തി ബന്ധുക്കള്‍
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ ഏറുകയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ സഹായിയായ പ്രകാശ് തമ്പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ഇരിക്കുകയാണ്.പ്രകാശന് തമ്പി പിടിയിലായതോടെ ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലുവിന്റെ ബന്ധുക്കള്‍.
ബംഗാളിനെ വിറപ്പിച്ച് ബിജെപി!! മമതയുടെ മൂന്ന് മന്ത്രിമാരെ പൂട്ടി! വഴി തടഞ്ഞ് പ്രതിഷേധം
ആരോഗ്യ നില ഭേദമായിക്കൊണ്ടിരിക്കുന്നതിനിടെ ബാലുവിന് പെട്ടെന്ന് ഹൃദയാഘാതം വന്നതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്ന് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ പ്രിയ വേണുഗോപാല്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയയുടെ കുറിപ്പ് വായിക്കാം
പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്
# 1. എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടു ഒടുവിൽ പൂർണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?
ആ സ്ത്രീയുടെ ഉദ്ദേശം
#
2.
ബാലുവിന്റെ
മരണം
സംഭവിക്കുന്നതിന്റെ
അന്ന്
പകൽ
അവിടെയുണ്ടായിരുന്ന
ആ
സ്ത്രീ
(പാലക്കാട്
പൂന്തോട്ടം
-
ലത)രാത്രിയോടെ
സ്ഥലം
വിട്ടത്
എന്തിനു?
#
3.
ബാലുവിന്റെ
മാനേജർമാരെ
ഉൾപ്പടെ
തന്റെ
നിയന്ത്രണത്തിലാക്കിയ
ആ
സ്ത്രീയുടെ
ഉദ്ദേശങ്ങൾ
എന്തായിരുന്നു
?
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
#
4.
പോസ്റ്റ്
മോർട്ടത്തിന്
വേണ്ടി
ബാലുവിന്റെ
ആധാർ
കാർഡ്
ചോദിച്ചപ്പോൾ
വിഷ്ണുവും
തമ്പിയും
കുടുംബത്തിന്
അത്
നൽകാത്തതെന്തുകൊണ്ട്?
#
5.
പോലീസ്
രേഖകൾ
അച്ഛന്
കൈമാറണം
എന്ന്
പറഞ്ഞിട്ടും
അതും
പോസ്റ്റ്
മോർട്ടം
റിപ്പോർട്ടും
ഒന്നും
കൈമാറാത്തതെന്തുകൊണ്ട്?
കാറോടിച്ച അര്ജ്ജുന്
# 6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?# 7. മേൽപ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകൻ) ആണ് കാറോടിച്ച അർജുൻ എന്നത് ചർച്ചയാവാത്തതു എന്തുകൊണ്ട്?
ആ തിരുമാനത്തിന് പിന്നില്‍
# 8. ആ യാത്ര മകൾക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരിൽ ആക്കി തീർത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാൽ ക്ഷേത്രത്തിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലിൽ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
ബന്ധമുണ്ടോ
# 9 . ലക്ഷ്മിയുടെ ബാഗിൽ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കിൽ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികൾക്ക് വിദേശങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകൾ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
ഡോക്ടറുടെ മൊഴി
# 10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്? # 11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
ലക്ഷ്മിയെ കാണാന്‍
#
12
ഓർമയും
ബോധവും
തിരിച്ചു
കിട്ടിയ
ലക്ഷ്മിയെ
കണ്ട
ബാലുവിന്റെ
ബന്ധുക്കളോട്
കാണാൻ
താൽപ്പര്യമില്ല
എന്ന
മട്ടിൽ
ലക്ഷ്മി
ഉണർന്നു
നോക്കിയിട്ടും
വീണ്ടും
ഉറക്കം
നടിച്ചതെന്തുകൊണ്ട്?
#
13
.
ബാലുവിന്
വേണ്ടി
സന്ദർശക
നിയന്ത്രണം
കൊണ്ടുവരാൻ
കഷ്ടപ്പെടേണ്ടി
വന്ന
കുടുംബത്തിന്
ഇന്ന്
ലക്ഷ്മിയെ
കാണാൻ
അനുവാദമില്ല
എന്ന
അവസ്ഥ
കൊണ്ട്
വന്നതാര്?
വില്ക്കാന് തിരുമാനിച്ചത്
# 14 ബാലുവിന്റെ മരണശേഷം ബലിക്രിയകൾക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടിൽ കയറ്റാത്തതു എന്ത് കൊണ്ട്?# 15 ബാലുവിന്റെ ലക്ഷങ്ങൾ വിലയുള്ള വയലിനുകൾ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വിൽക്കാൻ തീരുമാനിച്ചതാര്?
വിഷ്ണുവല്ലേ?
# 16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം