കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വിമാനം വെടിവെച്ചിട്ട അഭിനന്ദന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നു; വിനയായത് പഴയ സന്ദേശ സംവിധാനം!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി 27 ന് പാകിസ്താന്‍ വ്യോമസേന ജെറ്റുകളുമായുള്ള ഡോഗ് ഫൈറ്റിനിടെ വെടിയേറ്റു വീണ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഒരു എഫ് -16 വിമാനം വെടിവെച്ചിട്ടു. എന്നാല്‍ തന്റെ ആശയവിനിമയ സംവിധാനം ശത്രുക്കള്‍ കുടുക്കിയതിനാല്‍ പിന്നോട്ട് പോകാന്‍ ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനായില്ല. ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറെ നാളായി കേള്‍ക്കുന്ന ആവശ്യമാണ് ആന്റി-ജാമിംഗ് സാങ്കേതികവിദ്യ.

തിഹാര്‍ ജയിലിലും സുരക്ഷാ വീഴ്ച! കാമുകനെ കാണാന്‍ യുവതി ഉള്ളിലെത്തി; ഞെട്ടിത്തരിച്ച് അധികൃതര്‍തിഹാര്‍ ജയിലിലും സുരക്ഷാ വീഴ്ച! കാമുകനെ കാണാന്‍ യുവതി ഉള്ളിലെത്തി; ഞെട്ടിത്തരിച്ച് അധികൃതര്‍

മിഗ് 21 വിമാനത്തെ ആന്റി-ജാമിംഗ് സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരുന്നുവെങ്കില്‍, നിര്‍ദ്ദേശം ലഭിച്ചയുടനെ അഭിനന്ദന് തിരികെ പറക്കാനാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വിമാനത്തെ വെടിവെച്ചിടുന്നതില്‍ നിന്നും പാകിസ്താന്‍ ബന്ദിയാക്കുന്നതില്‍ നിന്നും ഒഴിവാകാമായിരുന്നു. മികച്ചതും സുരക്ഷിതവുമായ ആശയവിനിമയത്തിന്റെ ആവശ്യകത ഐഎഎഫ് ആവശ്യപ്പെടുന്നത് ഇതാദ്യായല്ല. ''വിംഗ് കമാന്‍ഡര്‍ വര്‍ത്തമാന് നേരിടേണ്ടി വന്ന അവസ്ഥ അങ്ങനെയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ല,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആവശ്യങ്ങളോട് ഇന്ത്യന്‍ വ്യോമസേന പ്രതികരിച്ചില്ല.

 ബാലക്കോട്ട് ആക്രമണം

ബാലക്കോട്ട് ആക്രമണം

ബാലക്കോട്ടിലെ ജയ്‌ഷെ-ഇ-മുഹമ്മദ് (ജെ.ഇ.എം) തീവ്രവാദ ക്യാമ്പില്‍ വ്യോമസേന നടത്തിയ ആക്രമണത്തോട് തിരിച്ചടിയായാണ് പാകിസ്ഥാന്‍ വ്യോമസേന (പിഎഎഫ്) ഫെബ്രുവരി 27 ന് ഇന്ത്യന്‍ പോരാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ ഇന്ത്യന്‍ പോരാളികള്‍ അവരെ ഓടിച്ചു. ഏവിയേഷന്‍ ടെര്‍മിനോളജി ഇന്ത്യന്‍ പോരാളികളോട് ശത്രുവിമാനത്തിന്റെ പിന്തുടരല്‍ ഉപേക്ഷിക്കാനും ''ടേണ്‍-കോള്‍ഡ്'' ചെയ്യാനും ആവശ്യപ്പെട്ടു എന്നാല്‍ വിംഗ് കമാന്‍ഡര്‍ വര്‍ത്തമാന്‍ പാകിസ്ഥാന്‍ പോരാളിയെ പിന്തുടരുന്നത് തുടര്‍ന്നു. അദ്ദേഹത്തെ വെടിവെച്ചിട്ട് തടവുകാരാനായി കൊണ്ടുപോകുന്നതിന് മുന്‍പ് എഫ് -16 യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു.

 ആവശ്യം 2005 മുതല്‍

ആവശ്യം 2005 മുതല്‍


ആദ്യമായി 2005 ലാണ് മികച്ച ആശയവിനിമയ സംവിധാനത്തിനായി ഇന്ത്യന്‍ വ്യോമസേന അഭ്യര്‍ഥിച്ചത്. അതിനുശേഷം, വ്യോമസേന ഡാറ്റാ ലിങ്ക് പോലുള്ള നവയുഗ ആശയവിനിമയ സൗകര്യത്തിലേക്ക് വിരല്‍ ചൂണ്ടി. ഓരോ പോരാളിക്കും ലഭ്യമായ ഇന്ധനം, വെടിമരുന്ന് എന്നിവ പോലുള്ള നിര്‍ണായക വിശദാംശങ്ങള്‍ ഒരു സുരക്ഷിത ഡാറ്റ ലിങ്കിന് നല്‍കാന്‍ കഴിയും. ''ഏത് യുദ്ധവിമാനമാണ് അടിത്തറയിലേക്ക് തിരികെ പോകേണ്ടതെന്നും ശത്രുവിനെ ഇടപഴകാന്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്നും കമാന്‍ഡറിന് കൃത്യമായി അറിയാം,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സൈനിക പൈലറ്റ് പറഞ്ഞു. ''ഇതുവഴി പ്രധാനമായും ആശയവിനിമയങ്ങളെ തടയാനോ ഇല്ലാതാക്കാനോ കഴിയില്ല.'

വ്യോമസേനാ പരീക്ഷണങ്ങള്‍

വ്യോമസേനാ പരീക്ഷണങ്ങള്‍


2008 നും 2012 നും ഇടയില്‍ നാല് വര്‍ഷത്തിനിടയില്‍, വ്യോമസേന പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ പരീക്ഷിക്കുകയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. 2013 ല്‍ പുതിയ സാങ്കേതികവിദ്യയും അതിന്റെ ആവശ്യകതയും അടിവരയിടുന്ന പ്രോജക്ട് പഞ്ചാബിലെ ഹാല്‍വെയര്‍ എയര്‍ബേസ് സര്‍ക്കാരിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍ദ്ദിഷ്ട ആശയവിനിമയ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും തദ്ദേശീയമായി നിര്‍മ്മിക്കാനും പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബെല്‍) ശ്രമം നടത്തി. ഡിആര്‍ഡിഒ-ബെല്‍ അത്തരം സെറ്റുകള്‍ ഉല്‍പാദിപ്പിച്ചെങ്കിലും അവ വ്യോമസേനയുടെ ആവശ്യകതകള്‍ പാലിച്ചില്ല. ''ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന സെറ്റുകള്‍ ഒരു വിമാനത്തില്‍ ഘടിപ്പിക്കാന്‍ കഴിയില്ല കാരണം അവ വലുതാണ്, മാത്രമല്ല വിമാന രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു,'' മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 ''സെമിലാകും ആര്‍സിഎംഎയും

''സെമിലാകും ആര്‍സിഎംഎയും

പുതിയ ആശയവിനിമയ സെറ്റ് ''സെമിലാക്, ആര്‍സിഎംഎ മുതലായ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്, ഇത് വളരെക്കാലം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ്, അത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏത് വിമാനവും ഘടിപ്പിക്കുന്നതിന് ഈ സര്‍ട്ടിഫിക്കേഷന്‍ മുന്‍വ്യവസ്ഥയാണ്. എന്നിരുന്നാലും, പുതിയ ആശയവിനിമയ സെറ്റുകളുടെ നേവല്‍ പതിപ്പ് ഉള്‍പ്പെടുത്തുകയാണെന്നും അതേസമയം വ്യോമസേന പതിപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സുരക്ഷാ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിവരയിടുന്നു. യുദ്ധക്കപ്പലുകളില്‍ നിന്ന് വ്യത്യസ്തമായി വിമാനങ്ങളില്‍ പോരാളികള്‍ക്ക് വളരെ കുറച്ച് സ്ഥലമേയുള്ളൂ. ''കൂടാതെ, ഉപകരണങ്ങള്‍ എയറോഡൈനാമിക്‌സിനെ ശല്യപ്പെടുത്തരുത്,'' ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാതെ സര്‍ക്കാര്‍

പ്രതികരിക്കാതെ സര്‍ക്കാര്‍



ഫ്രണ്ട് ലൈന്‍ പോരാളികള്‍ക്കായി അടിയന്തര അടിസ്ഥാനത്തില്‍ കുറച്ച് സെറ്റുകള്‍ വാങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് വ്യോമസേന വീണ്ടും സര്‍ക്കാരിലേക്ക് പോയി. 2014 നും 2016 നും ഇടയില്‍ ഒരു പ്രതികരണവും ഉണ്ടായില്ല. വിദേശ നിര്‍മാതാക്കളില്‍ നിന്ന് ആന്റി ജാമിംഗ് സാങ്കേതികവിദ്യ നേടിയെടുക്കുന്നതിനെതിരെയും എതിര്‍പ്പ് ഉയര്‍ന്നു, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 2017 ല്‍ ആഗോള കമ്പനികളില്‍ നിന്ന് സെറ്റുകള്‍ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ഒടുവില്‍ വ്യോമസേനയെ അനുവദിച്ചു. 2017 ല്‍ വ്യോമസേന അവര്‍ക്കായി ഒരു കരാര്‍ ഒപ്പിട്ടു, ഉടന്‍ തന്നെ എല്ലാ ഫൈറ്റര്‍ ജെറ്റുകള്‍ക്കും നവയുഗ ആശയവിനിമയ സെറ്റുകള്‍ ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉടന്‍ തന്നെ ഉള്‍പ്പെടുത്താന്‍ പോകുന്ന റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ഈ കേടുപാടുകള്‍ ഉണ്ടാകില്ല.

 വ്യോമസേനക്ക് പോരായ്മ

വ്യോമസേനക്ക് പോരായ്മ

പുതിയ സംവിധാനങ്ങളുടെ അഭാവം വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പോരായ്മയാണ്. ഞങ്ങളുടെ ആശയവിനിമയ സംവിധാനങ്ങള്‍ ഞങ്ങളുടെ അയല്‍വാസികളുടേതിന് സമാനമാണ്. ആശയവിനിമയ സംവിധാനങ്ങള്‍ എത്രത്തോളം നിര്‍ണായകമാണെന്ന് ബ്യൂറോക്രസി തിരിച്ചറിയാത്തതിനാല്‍ കാലതാമസമുണ്ടായി. ഡിആര്‍ഡിഒ പോലുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും ഉത്തരവാദിത്തമുണ്ടായിരിക്കണം, മാത്രമല്ല സമയപരിധിക്കുള്ളില്‍ അവര്‍ ഉപകരണങ്ങള്‍ എത്തിക്കുകയും വേണം, ''എയര്‍ വൈസ് മാര്‍ഷല്‍ സുനില്‍ ജയവന്ത് നന്ദോക്കര്‍ പറഞ്ഞു.

English summary
Balakot pilot Abhinandan did not get message from war room due to old system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X