എന്തിന് ബോട്ടിലുകള്‍ അനുവദിച്ചു? ബിസിസിഐയുടെ ചോദ്യം
ദില്ലി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കാണികള്‍ അക്രമാസക്തരായതില്‍ ബിസിസിഐയ്ക്ക് രോഷം. വിഷയത്തില്‍ ഒറീസ ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. മത്സരം നടന്ന കട്ടക്ക് സ്റ്റേഡിയത്തിനുള്ളില്‍ വാട്ടര്‍ ബോട്ടിലുകള്‍ എന്തിന് അനുവദിച്ചുവെന്ന് ബിസിസിഐ ചോദിക്കുന്നു.
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആറുവിക്കറ്റിന് വിജയിച്ചിരുന്നു. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും നൂറു റണ്‍സില്‍ താഴെ ഇന്ത്യ ഓള് ഔട്ടായതാണ് കാണികളെ പ്രകോപിപ്പിച്ചത്. രണ്ടാംമത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പരമ്പര സമനിലയിലെത്തിക്കാനും മൂന്നാം മത്സരം ആവേശകരമാക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ നിരുത്തരവാദപരമായ പ്രകടനത്തിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര അടിയറവെച്ചു.

കാണികള്‍ രോഷാകുലരാകാന്‍ പ്രധാനകാരണം ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനമാണ്. പിന്നാലെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് കുതിക്കവെ വാട്ടര്‍ ബോട്ടിലുകള്‍ ഗ്രൗണ്ടിലേക്കെറിഞ്ഞ് അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. രണ്ടുതവണയാണ് കളി നിര്ത്തിവെക്കേണ്ടിവന്നതെന്നത് ബിസിസിഐയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നാണക്കേടുണ്ടാക്കുന്നതാണ്.
സംഭവത്തില്‍ ഒറീസ ക്രിക്കറ്റ് അസോസിയേഷനുമേല്‍ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് ബിസിസിഐയുടെ ശ്രമം. വാട്ടര്‍ ബോട്ടിലുകള്‍ ഗ്രൗണ്ടിനകത്തേക്ക് ഒരിക്കലും അനുവദിക്കരുതായിരുന്നെന്ന് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications