മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാർഥിയെ തല്ലി കണ്ണ് പൊട്ടിച്ചു.. ഇതെന്ത് അക്രമം!!
ചെന്നൈ: മദ്രാസ് ഐ ഐ ടിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ പേരിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു. എയ്റോസ് സ്പേസ് ഡിപ്പാർട്ട്മെന്റിലെ പി എച്ച് ഡി സ്കോളറായ ആർ സൂരജിനാണ് മർദ്ദനമേറ്റത്. സൂരജിന്റെ കണ്ണിന് മർദ്ദനത്തിൽ കാര്യമായ പരിക്കുള്ളതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്ചാണ് മദ്രാസ് ഐ ഐ ടിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ബീഫ് ഫെസ്റ്റ് നടത്തിയതിനാണ് സൂരജിനെ ക്രൂരമായി മർദ്ദിച്ചത് എന്ന് പിങ്കി രാജ്പുരോഹിത് ട്വിറ്ററിൽ പറയുന്നു. സൂരജിന്റെ വലത്തേ കണ്ണിനാണ് പരിക്കെന്നും ട്വീറ്റ് പറയുന്നു. സൂരജിന്റെ ചിത്രവും പിങ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. നുങ്കമ്പാക്കത്തുള്ള ശങ്കര കണ്ണാശുപത്രിയിൽ ചികിത്സയിലാണ് സൂരജ് ഇപ്പോൾ.
ഐ ഐ ടിയിൽ പഠിക്കുന്ന വിദ്യാർഥികൾ തന്നെയാണ് സൂരജിനെ മർദ്ദിച്ചത് എന്നാണ് സൂരജിന്റെ സുഹൃത്തായ നിധീഷ് പറയുന്നു. ഞായറാഴ്ച രാത്രിയാണ് മദ്രാസ് ഐ ഐ ടിയ ക്യാമ്പസിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബീഫ് ഫെസ്റ്റിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകിയതായി റിപ്പോർട്ടില്ല.