ഒരു ദിവസം കാത്തിരിക്കൂ, അവർ പുനർജനിക്കും; മന്ത്രവാദിയുടെ നിർദ്ദേശത്തിൽ രണ്ട് പെൺമക്കളെ കൊന്ന് മാതാപിതാക്കൾ
ചിറ്റൂര്‍: ആന്ധ്രാപ്രദേശില്‍ അമ്മയും അച്ഛനും ചേര്‍ന്ന് രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വ്യായാമം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡംബലുകള്‍ ഉപയോഗിച്ച് മക്കളായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെ മാതാപിതാക്കളായ പുരുഷോത്തം നായിഡുവും പദ്മജയും കൊലപ്പെടുത്തുകയായിരുന്നു. മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രിവാദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പിതാവ് കോളേജ് പ്രൊഫസറും മാതാവ് സ്കൂള്‍ പ്രിന്‍സിപ്പാളുമാണ്.

ഞായറാഴ്ച വൈകീട്ട്
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അന്ന് വീട്ടില്‍ നിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലും കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ അവരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. പിന്നീട് ബലപ്രയോഗം നടത്തി അകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ട് മക്കളുടെ മൃതദേഹം കണ്ടെത്തിയത്.

പൂജാമുറിയില്‍
ഒരാളുടെ മൃതദേഹം പൂജാംമുറിയില്‍ നിന്നും മറ്റൊന്ന് മറ്റൊരു മുറിയില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ചുവന്ന തുണിയില്‍ പൊതിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മതാപിതാക്കള്‍ നടത്തിയത്.

മക്കള്‍ക്ക് വീണ്ടും ജീവന് ലഭിക്കും
കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം ആരംഭിക്കും. അന്ന് സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും ജീവന് ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞുവെന്നുമാണ് ദമ്പതിമാര്‍ മറുപടി നല്‍കിയത്. തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണം, മക്കള്‍ പുനര്‍ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മന്ത്രവാദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് ഇവര്‍ ഈ കൊലപാതകം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ കാലത്ത്
കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വീടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതില്‍ കുടുംബം ഏറെ മാനസിക സംഘര്‍ഷം നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടിയവര്‍
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. പിതാവ് പുരുഷോത്തം നായിഡു സര്‍ക്കാര്‍ വനിത കോളേജിലെ വൈസ് പ്രിന്‍സിപ്പാളാണ്. പത്മജ സ്കൂള്‍ പ്രിന്‍സിപ്പാളും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വ്യക്തി കൂടിയാണ്.

മക്കള്‍
കൊല്ലപ്പെട്ട മൂത്തമകള്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ രാജിവച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇളയ മകള്‍ സായ്ദിവ്യ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലെ എ ആര് റഹ്മാന് സംഗീത കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications