ഐടി സിറ്റി സൈബര്‍ ക്രൈം സിറ്റിയായി മാറുന്നു... ഇരകളാവുന്നവരിലധികവും പ്രായമേറിയവര്‍ !!
ബെംഗളൂരു: രാജ്യത്തെ ഐടി നഗരമായ ബെംഗളൂരു പതിയെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ 135 കേസുകളാണ് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
2015 ല്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് വെറും 47 കേസുകള്‍ മാത്രമാണ്. എന്താണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം ..ആരൊക്കെയാണിരകളാവുന്നത്..

7.75 കോടി
പ്രായമുളളവരാണ് അധികവും സൈബര്‍ കുറ്റകൃത്യങ്ങള്ക്കിരകളാവുന്നത്. 7.75 കോടിയാണ് കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഇതു വഴി നഷ്ടപ്പെട്ടത്. 2015 ല്‍ വെറും 2.35 കോടിയായിരുന്നു.

74 ലക്ഷം രൂപ നഷ്ടപ്പെട്ടു
ബെംഗളൂരു സ്വദേശിയായ 60 വയസ്സുകാരന് കഴിഞ്ഞ മാസമാണ് തന്റെ 74 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബര്‍ പോലീസിനെ സമീപിച്ചത്. ഇദ്ദേഹത്തിന് 2013 ലാണ് അഞ്ചു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചെന്ന എസ് എം എസ് ലഭിച്ചത്. മുഴുവന്‍ പണവും നല്കണമെങ്കില് ഇത്രയും തുക കെട്ടിവെക്കണമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു .

35 ലക്ഷം രൂപ നഷ്ടപ്പെട്ടു
തിപ്പസാന്ദ്രയില്‍ താമസിക്കുന്ന 50 കാരിയായ യുവതിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായുള്ള പരാതിയുമായി എത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 35 ലക്ഷം രൂപയാണ്.

അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നഷ്ടപ്പെടുന്ന തുക അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കില്‍ മാത്രമേ സൈബര്‍ പോലീസ് കേസ് എടുക്കുകയുള്ളൂ.

പരാതി വെറുതെ
അഞ്ചു ലക്ഷത്തിനു താഴെ നഷ്ടപ്പെടുന്നവര്‍ക്ക് ലോക്കല്‍ പോലീസ് മാത്രമാണ് രക്ഷ. പരാതി നല്കാമെന്നല്ലാതെ പൈസ തിരിച്ചുകിട്ടാറൊന്നുമില്ല

50 ലക്ഷത്തിനു മുകളില്‍
സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം അഞ്ചു ലക്ഷമെന്നത് 50 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നഷ്ടപ്പെടുന്ന തുക 50 ലക്ഷത്തിനു മുകളിലാണെങ്കില്‍ കേസെടുത്താല്‍ മതി എന്നര്‍ത്ഥം. അതിനാല്‍ നിങ്ങള്‍ക്ക് 45 ലക്ഷം നഷ്ടപ്പെടുകയാണെങ്കിലും തിരിച്ചു കിട്ടാന്‍ പോണില്ല.
അതിനാല്‍ നിങ്ങള്‍ക്ക് 45 ലക്ഷം നഷ്ടപ്പെടുകയാണെങ്കിലും തിരിച്ചു കിട്ടാന്‍ പോണില്ല.

നഗരങ്ങളില്‍
ഗ്രാമങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് ലഭ്യത കൂടുതലുള്ള നഗരങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പ്രധാനകാരണം
എന്തിനും ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍ വര്‍ദ്ധിച്ചതാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടാനുളള ഒരു പ്രധാന കാരണമായി കരുതുന്നത്.

ഇ-മെയില്‍ തട്ടിപ്പ് 20 ശതമാനം
ഏകദേശം 30 ശതമാനം സൈബര്‍ കുറ്റകൃത്യങ്ങളും ബാങ്കുകളുമായി ബന്ധപ്പെട്ടുളളതാണ്. 20 ശതമാനം പേരും ഇ-മെയിലുകള്‍ വഴി വഞ്ചിക്കപ്പെടുന്നു .ലോട്ടറി ,ഷോപ്പിങ് തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ന് സൈബര്‍ കുറ്റവാളികള്‍ സജീവമാണ്.

വിദേശരാജ്യങ്ങളില്‍ നിന്നുളള ചരടുവലി
സൈബര്‍ കുറ്റകൃത്യത്തിനിരകളായി പണം നഷ്ടപ്പെടുന്നവരില്‍ 90 ശതമാനം പേര്‍ക്കും തിരിച്ചു കിട്ടാറില്ലെന്നതാണ് വാസ്തവം. ലോട്ടറി പോലുള്ള വഞ്ചനകളുടെ ചരടു വലികളധികവും വിദേശരാജ്യങ്ങളില്‍ നിന്നാണെന്നതാണ് ഇതിനു പ്രധാന കാരണം.

അവബോധം സൃഷ്ടിക്കുക മാത്രമാണ്
പൈസ നഷ്ടപ്പെട്ട് പരിതപിക്കുന്നതിനേക്കാള്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവാന്മാരാകുക എന്നതാണ് പ്രധാനം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications