Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ 10 കിലോമീറ്ററിൽ താഴെയുള്ള യാത്രക്ക് കാബ് ചാർജ് 700 രൂപ, ഞെട്ടിച്ച് പോസ്റ്റ്, ചർച്ച

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ സമയങ്ങളിലെ കാബ് നിരക്കുകളെതിരെ വീണ്ടും വിമർശനം ശക്തമാകുന്നു. കോറമംഗലയിൽ നിന്ന് ഇന്ദിരാനഗറിലേക്കുള്ള 10 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് 700 രൂപയിൽ അധികമാണ് നിരക്ക് കാണിച്ചതെന്ന് പറഞ്ഞുള്ള യുവതിയുടെ സമൂഹമാധ്യമ പോസ്റ്റാണ് പുതിയ ചർച്ചയ്ക്ക് വഴിവെച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കാബ് യാത്രയിലെ ബുദ്ധിമുട്ടുകൾ വിവരിച്ച് രംഗത്തെത്തിയത്.

എക്സ് ഉപയോക്താവായ നിവേദിതയാണ് കാബ് ആപ്പിൽ കാണിച്ച നിരക്കിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. വൈകിട്ട് തിരക്കേറിയ സമയത്ത് കോറമംഗലയിൽ നിന്ന് ഇന്ദിരാനഗറിലേക്കുള്ള യാത്രയ്ക്ക് 700 രൂപയിൽ അധികം നിരക്ക് ആവശ്യപ്പെട്ടതാണ് അവർ ചോദ്യം ചെയ്തത്. 'രാത്രി 7 മണിക്ക് 700 രൂപയിൽ കൂടുതൽ യാത്രാക്കൂലി എന്നത് പകൽക്കൊള്ളയാണ്' എന്ന കുറിപ്പോടെയായിരുന്നു നിവേദിതയുടെ പോസ്റ്റ്. ഏതാനും മണിക്കൂറുകൾക്കകം തന്നെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയത്.

bangalore2-178012

സമാന അനുഭവങ്ങൾ നേരിട്ടതായി നിരവധി ഉപയോക്താക്കൾ കമന്റുകളിലൂടെ പങ്കുവെച്ചു. നഗരത്തിൽ ആപ്പ് അധിഷ്ഠിത കാബ് സേവനങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന പലതരം പ്രശ്നങ്ങളും ആളുകൾ ചൂണ്ടിക്കാട്ടി. ഉയർന്ന നിരക്കുകൾ ഈടാക്കുമ്പോഴും മോശം സേവനമാണ് നൽകുന്നതെന്നാണ് ചിലരുടെ വിമർശനം. ചില ഡ്രൈവർമാരുടെ മര്യാദയില്ലാത്ത പെരുമാറ്റത്തെ കുറിച്ച് ചിലർ പരാതി പറഞ്ഞപ്പോൾ ബുക്കിംഗ് സ്വീകരിച്ച ശേഷം യാത്ര റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള പരാതികൾ ഉയർത്തുന്നവരും കുറവല്ല.ബെംഗളൂരുവിലെ യാത്രാച്ചെലവുകൾ രാജ്യത്തെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്തും ചിലർ പ്രതികരിച്ചു.

ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള സർജ് പ്രൈസിംഗിന് പകരം കിലോമീറ്ററിന് നിശ്ചിത നിരക്ക് ഏർപ്പെടുത്തണമെന്ന അഭിപ്രായമാണ് ചില ഉപയോക്താക്കൾ പങ്കുവെച്ചത്. ബുക്കിംഗ് സ്വീകരിച്ച ശേഷം ഡ്രൈവർമാർ യാത്ര റദ്ദാക്കുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്ന സംവിധാനം വേണമെന്നും ഇവർ പറയുന്നു

ഉയർന്ന നിരക്കുകൾ നേരിട്ട മറ്റ് യാത്രക്കാരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. രാത്രി 11.30ഓടെ ഉൽസൂരിൽ നിന്ന് ബനസ്വാടിയിലേക്കുള്ള യാത്രയ്ക്ക് 500 രൂപ ഈടാക്കിയതായി ഒരു ഉപയോക്താവ് പറഞ്ഞു. രാത്രി വൈകിയ സമയത്തും സർജ് പ്രൈസിംഗ് ബാധകമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

എന്നാൽ കാബ് നിരക്കുകളെതിരായ വിമർശനങ്ങളോട് എല്ലാവരും യോജിച്ചില്ല. ആവശ്യക്കാർ കൂടുതലുള്ള സമയങ്ങളിൽ നിരക്ക് വർധിക്കുന്നത് സ്വാഭാവികമാണെന്നും കാബ് സേവനങ്ങൾ ഡിമാൻഡും ലഭ്യതയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.

യാത്രക്കാർക്ക് കാത്തിരിക്കാനോ ബസ്, മെട്രോ തുടങ്ങിയ മറ്റ് യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കാനോ അവസരമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തിരക്കേറിയ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ കുറഞ്ഞ നിരക്കിൽ കാബ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യബോധമില്ലാത്ത സമീപനമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. മികച്ച സേവനം വേണം ,ഉടൻ വാഹനം ലഭിക്കണം, കുറഞ്ഞ നിരക്കേ പാടുളളൂ എന്ന് പറയുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും മഴയും പതിവായ സാഹചര്യത്തിൽ ഡ്രൈവർമാർക്കും കൂടുതൽ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതായും അവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിൽ ദിവസേന ലക്ഷക്കണക്കിന് ആളുകൾ കാബ് സേവനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഉയർന്ന നിരക്കുകളെക്കുറിച്ചുള്ള പരാതികൾ പുതിയതല്ല. എന്നിരുന്നാലും ഒരു ചെറിയ യാത്രയ്ക്ക് 700 രൂപയിൽ അധികം നിരക്ക് എന്നത് ചെറിയ പരാതിയല്ലെന്ന അഭിപ്രായമാണ് കൂടുതലും. ഇനി മഴ കൂടി കനത്താൽ ബെംഗളൂരുവിലെ കാബ് യാത്രകൾ കൂടുതൽ ചെലവേറിയതാകും എന്ന കാര്യത്തിൽ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+