ബെംഗളൂരു ഇക്കാര്യത്തില്‍ ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളേക്കാള്‍ മുന്നില്‍; ഇന്ത്യയുടെ ജിസിസി തലസ്ഥാനം
ബെംഗളൂരു: ഇന്ത്യയിലെ വലിയ നഗരങ്ങളെ ബഹുദൂരം പിന്നിലാക്കി ബെംഗളൂരു. ഇന്ത്യയുടെ ജിസിസി (ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍) തലസ്ഥാനമെന്ന പദവി ബെംഗളൂരു നിലനിര്‍ത്തി. ഏറ്റവും പുതിയ എഫ്ഐസിസിഐ-അനറോക്ക് റിപ്പോര്‍ട്ട് പ്രകാരമാണ് ബെംഗളൂരുവിന്റെ നേട്ടം. ജിസിസിക്കായി നല്കുന്ന ഓഫീസ് സ്പേസിന്റെ വലിപ്പം അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. പൂനെ, ഹൈദരാബാദ്, ഡല്‍ഹി എന്‍സിആര്‍ തുടങ്ങിയ നഗരങ്ങളെ പിന്നിലാക്കിയാണ് ബെംഗളൂരുവിന്റെ കുതിപ്പ്.
കഴിഞ്ഞ വര്‍ഷം 12 ദശലക്ഷം ചതുരശ്ര അടിയിലധികം ഓഫീസ് സ്ഥലമാണ് ജിസിസി പ്രവര്‍ത്തനങ്ങള്‍ക്കായി ബെംഗളൂരുവില്‍ പാട്ടത്തിന് നല്‍കിയത്. ഇത് രാജ്യത്തെ ആകെ ജിസിസി പാട്ടക്കരാറുകളുടെ 35 ശതമാനത്തിലധികം വരും.
പൂനെ (4.8 ദശലക്ഷം ചതുരശ്ര അടി), ഹൈദരാബാദ്, ഡല്‍ഹി എന്‍സിആര്‍ (4.5 ദശലക്ഷം ചതുരശ്ര അടി വീതം) എന്നീ നഗരങ്ങളേക്കാള്‍ വളരെ മുന്നിലാണ് ബെംഗളൂരുവിന്റെ സ്ഥാനം. ഐടി-ഐടിഇഎസ് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എനേബിള്‍ഡ് സേവനങ്ങള്‍) മേഖലയുടെ വളര്‍ച്ചയാണ് ബെംഗളൂരുവിന്റെ ഈ കുതിപ്പിന് പിന്നില്‍. കോവര്‍ക്കിങ് ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തവും 25 ശതമാനത്തോളമായി ഉയര്‍ന്നു. ഇത് നഗരത്തിന്റെ വിപുലമായ വാണിജ്യ സാധ്യതകളെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഗതാഗതക്കുരുക്ക്, മികച്ച അടിസ്ഥാന സൗകര്യത്തിന്റെ അഭാവം തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സാങ്കേതികമായ മുന്നേറ്റമാണ് നഗരത്തിന്റെ ആധിപത്യത്തിന് കാരണം. ഔട്ടര്‍ റിംഗ് റോഡ്, വൈറ്റ്ഫീല്‍ഡ്, വടക്കന്‍ ബെംഗളൂരു എന്നിവിടങ്ങളിലെ മികച്ച സാങ്കേതിക സാഹചര്യങ്ങളും വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യതയുമാണ് ലോകോത്തര കമ്പനികളെ ബെംഗളൂരു നഗരത്തിലേക്ക് ആകര്‍ഷിക്കുന്നത്.
കര്‍ണാടക സര്‍ക്കാരിന്റെ സുസ്ഥിരമായ നയങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന പിന്തുണയും ഈ വളര്‍ച്ചയ്ക്ക് കരുത്തേകിയെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. ആഗോള നിക്ഷേപകര്‍ക്ക് കര്‍ണാടകയുടെ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസമാണ് ഈ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വന്‍തോതിലുള്ള വികസനത്തിനിടയിലും ചില വെല്ലുവിളികള്‍ നഗരം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക്, പ്രധാന കേന്ദ്രങ്ങളിലെ ഉയര്‍ന്ന വാടക, അപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള ഉയര്‍ന്ന വാടക, മെട്രോ വികസനത്തിലെ മന്ദഗതി, ഭൂഗര്‍ഭജല ക്ഷാമം, വൈദ്യുതി വിതരണത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എങ്കിലും, നിലവിലുള്ള സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയും സര്‍ക്കാര്‍ പിന്തുണയും ബെംഗളൂരുവിനെ ഇന്ത്യയുടെ ബിസിനസ് ഹബ്ബായി തന്നെ ദീര്‍ഘകാലം നിലനിര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
-
ബെംഗളൂരു-പൂനെ എക്സ്പ്രസ് വേ നടപടികൾ പുരോഗമിക്കുന്നു; യാത്രാ സമയം 7 മണിക്കൂറാവും, 20,000 ഏക്കർ ഏറ്റെടുക്കും! -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications