സഞ്ജന ഗൽറാണിക്കൊപ്പം കാസിനോയിൽ? ലഹരിക്കേസിൽ ജനതാ ദളിനെ വലിച്ചിഴച്ച് കോൺഗ്രസ്,സമീറിനെതിരെ കുമാരസ്വാമി
ബെംഗളൂരു: ലഹരിമരുന്ന് കേസിലേക്ക് ജനതാദൾ നേതാക്കളുടെ പേര് വലിച്ചിഴച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനാണ് കുമാരസ്വാമിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തത്തിയത്. കർണാടകത്തിൽ ലഹരി മരുന്ന് വിവാദം കൊഴുക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.

കാസിനോ വിവാദം
ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണിക്കൊപ്പം സമീർ അഹമ്മദ് ഖാൻ ശ്രീലങ്കയിലെ കാസിനോയിൽ പോയെന്ന ആരോപണമാണ് ഇപ്പോൾ ചൂടുപിടിച്ചുവരുന്നതിനിടെയാണ് സമീർ അഹമ്മദ് ഖാൻ ജനതാ ദളിലെ കൂടുതൽ നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. കാസിനോയിൽ പോയി എന്നതിൽ എന്താണ് തെറ്റാണെന്ന് ചോദിക്കുന്ന സമീർ തനിക്കൊപ്പം നിരവധി ജനതാദൾ എംഎൽഎമാരും മുതിർന്ന പാർട്ടി നേതാക്കളും എച്ച്ഡി കുമാരസ്വാമിക്കൊപ്പം കൊളംബോയിൽ ഉണ്ടായിരുന്നുവെന്നും സമീർ അവകാശവാദം ഉന്നയിക്കുന്നു. എന്നാൽ നടി സഞ്ജന ഗൽറാണിക്കൊപ്പമല്ല കാസിനോയിൽ പോയതല്ലെന്നും കോൺഗ്രസ് എംഎൽഎ വ്യക്തമാക്കിയിരുന്നു.

ബന്ധമില്ലാത്ത കാര്യങ്ങളെന്ന്
ജനതാ ദളിന്റെ രഹസ്യ അജൻഡയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പാർട്ടി നേതാക്കളും നിയമജ്ഞരും ഉൾപ്പെട്ട സംഘം കൊളംബോയിൽ പോയിരുന്നതായി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. 2014ലാണ് ഈ സംഭവമെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് രഹസ്യങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങൾക്ക് നൽകിയ വീഡിയോ സംഭാഷണം പോലും ഉണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാണിച്ചു.

പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ
താൻ ജീവിതത്തിൽ ആദ്യവും അവസാനവുമായി നടത്തിയ ശ്രീലങ്കാ യാത്രയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതൊരു തരത്തിലും കൊളംബോ പര്യടനമായിരുന്നില്ല. ഞങ്ങൾ യാത്രയുടെ ചിത്രങ്ങൾ പോലും പുറത്തുവിട്ടിരുന്നു. അക്കാലത്ത് ജനതാദൾ അംഗമായിരുന് സമീർ അഹമ്മദ് ഖാൻ ഒരു ബന്ധമില്ലാത്ത കാര്യങ്ങളെയാണ് ഇപ്പോഴത്തെ സംഭവങ്ങളുമായി ഇവയെ കൂട്ടിക്കുഴയ്ക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. സമീർ ഞങ്ങൾക്കൊപ്പമാണ് വന്നത്, ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചതല്ലെന്നും കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

തെളിയിക്കാൻ വെല്ലുവിളി
കാസിനോകൾ അനധികൃതമല്ല. ഞാനുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ കാസിനോ സന്ദർശിച്ചിട്ടുണ്ട്. ഞാൻ ജെഡിയുവിലായിരിക്കെ. എച്ച്ഡി കുമാരസ്വാമി ഉൾപ്പെടെയുള്ള 28 എംഎൽഎമാരും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും കോൺഗ്രസ് എംഎൽഎ കൂട്ടിച്ചേർത്തു. ഞാൻ ഒരിക്കലും സഞ്ജനയ്ക്കൊപ്പം കാസിനോയിൽ പോയിട്ടില്ല. ഞാൻ ഒരിക്കലും മയക്കുരുന്ന് ഉപയോഗിച്ചിട്ടില്ല. മയക്കുമാഫിയയിൽ എനിക്ക് പങ്കുണ്ടെന്ന് ആർക്കെങ്കിലും തെളിയിക്കാനായാൽ അവർക്ക് എന്നെ തൂക്കിക്കൊല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശനം രൂക്ഷം
പുതിയ വിവാദങ്ങളോടെ സമീറിനെ വിമർശിച്ച് ബിജെപി എംഎൽഎ ഹൊന്നാലി രേണുകാചാര്യ രംഗത്തെത്തിയിട്ടുണ്ട്. സമീർ അഹമ്മദ് വിലകുറഞ്ഞ ഇടപാടുകാരനാണെന്നും അദ്ദേഹം സമ്പാദിച്ചതെല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ആണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഗൌരവമുള്ളതാണെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ കാവൽക്കാരനാവണമെന്നും മന്ത്രി സിടി രവി പറയുന്നു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications