Bangalore Bandh: ബെംഗളൂരുവില്‍ ചൊവ്വാഴ്ച ബന്ദ്; പിന്തുണയേറുന്നു, ജനജീവിതം സ്തംഭിക്കുമോ? അറിയേണ്ടതെല്ലാം
ബെംഗളൂരു: കാവേരി നദീജല പ്രശ്നത്തില്‍ ബെംഗളൂരുവില്‍ സെപ്തംബര്‍ 26 ന് ബി ജെ പി ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍. 150 കന്നഡ അനുകൂല സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കരിമ്പ് ഉല്‍പ്പാദകരുടെ അസോസിയേഷനും കര്‍ണാടക ജല സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.
ബന്ദിന്റെ ഭാഗമായി രാവിലെ 11 മണിക്ക് ടൗണ്‍ ഹാളില്‍ നിന്ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളിലേക്ക് റാലി നടക്കും. ബെംഗളൂരു ബന്ദ് കന്നഡക്കാരുടെ ഐക്യത്തിന് വേണ്ടിയുള്ള റാലി ആഹ്വാനമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കാവേരി നദീജല തര്‍ക്കം രാഷ്ട്രീയത്തിനതീതമാണെന്നും ഇത് ഓരോ കന്നഡിഗനെയും ബാധിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യമുള്ള വിഷയമാണ് എന്നുമാണ് ബി ജെ പി പറയുന്നത്.

ബന്ദിന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് (കെഎസ്ടിഒഎ) പ്രസിഡന്റ് കെ രാധാകൃഷ്ണ ഹൊള്ള പിന്തുണ പ്രഖ്യാപിച്ചു. കാവേരി നദീജലപ്രതിസന്ധി കര്‍ണാടകയിലെ ജനങ്ങളുടെ പ്രധാന ആശങ്കയായതിനാലാണ് കെഎസ്ടിഒഎ ബന്ദിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ബന്ദിനോട് അനുബന്ധിച്ച് അടച്ചിടുന്ന മേഖലകള്‍
ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെറുകിട, പ്രാദേശിക സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടച്ചേക്കാം. പൊതുഗതാഗതത്തില്‍ കാര്യമായ തടസം ബന്ദ് സൃഷ്ടിച്ചേക്കാം. ബസ് സര്‍വീസുകളെയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളെയും ബന്ദ് ബാധിക്കും. സ്കൂളുകളും കോളേജുകളും അടച്ചിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കുകള്‍ കോര്‍പ്പറേറ്റ് ഓഫീസുകള്‍ എന്നിവയേയും ബന്ദ് സാരമായി ബാധിക്കും. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും അടച്ചിട്ടിരിക്കാനോ പരിമിതമായ സേവനങ്ങളില്‍ പ്രവര്‍ത്തിക്കാനോ തീരുമാനിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.
ബന്ദ് ബാധിക്കാത്ത മേഖലകള്‍
ആശുപത്രികളും മെഡിക്കല്‍ സേവനങ്ങളും തുറന്ന് കിടക്കും. പൊതുജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികള്‍, മരുന്ന് ഷാപ്പ്, മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ പോലീസ്, അഗ്നിശമനസേന, അടിയന്തര സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് തുടരും. വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും പലചരക്ക് കടകളും തുറന്ന് പ്രവര്‍ത്തിച്ചേക്കാം. ചില സര്‍ക്കാര്‍ ഓഫീസുകളെ ബന്ദ് ബാധിക്കുമെങ്കിലും അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി തുടരും.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications