ബെംഗളൂരു മെട്രോ ഹെബ്ബാള്‍-സര്‍ജാപുര ഇടനാഴി ഉടനില്ല?കടുംവെട്ടുമായി കേന്ദ്രസർക്കാർ
ബെംഗളൂരു: നഗരത്തിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ ഹെബ്ബാൾ-സർജാപ്പൂർ മെട്രോ ലൈനിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) രണ്ടാം തവണയും മടക്കി കേന്ദ്രസർക്കാർ. പദ്ധതിയുടെ ചെലവ് വെട്ടിച്ചുരുക്കി വീണ്ടും സമർപ്പിച്ചിട്ടും നിർദിഷ്ട ഡബിൾ ഡെക്കർ ഉൾപ്പെടെയുള്ള ഡിസൈൻ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നടപടി. മൊത്തം പദ്ധതിച്ചെലവ്, ഒരു കിലോമീറ്ററിനുള്ള ഉയർന്ന ചെലവ്, സാമ്പത്തിക സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയായിരുന്നു ആദ്യം റിപ്പോർട്ട് തള്ളിയത്.
തുടർന്ന് ഇത്തവണ നിർമ്മാണച്ചെലവ് 28,405 കോടി രൂപയിൽ നിന്ന് 25,485 കോടി രൂപയായി കുറച്ചു. അതായത്, 2,920 കോടിയുടെ കുറവ്. ഒരു കിലോമീറ്ററിനുള്ള ചെലവ് 767 കോടി രൂപയിൽ നിന്ന് 688 കോടി രൂപയാക്കി. കേന്ദ്രം കൈമലർത്തിയതോടെ ഏകദേശം 36.59 കിലോമീറ്റർ ദൂരമുള്ള പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (BMRCL) മൂന്നാം ഘട്ട വികസനത്തിൻ്റെ ഭാഗമായ ഈ പാത, നഗരത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സർജാപ്പൂരിനെ വടക്കുള്ള ഹെബ്ബാളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുള്ളതാണ്. പ്രധാന റെസിഡൻഷ്യൽ ക്ലാസ്റ്ററുകളെയും മറ്റൊരു പ്രധാന ഐടി ഇടനാഴിയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത.
37 കിലോമീറ്റർ മൊത്ത ദൂരവും 28 സ്റ്റേഷനുകളും നിലനിർത്തിക്കൊണ്ടാണ് പദ്ധതിയുടെ ചെലവ് പുനരവലോകനം നടത്തിയത്. എ ഡബിൾ ഡെക്കർ പാലം ഉൾപ്പെടെയുള്ള രൂപകൽപ്പനയിലാണ് ഇപ്പോൾ കേന്ദ്രം മുഖം തിരിക്കുന്നത്. മെട്രോ ഇൻഫ്രാസ്ട്രക്ചറിനൊപ്പം ഉയർത്തിയ റോഡുകൾകൂടി ഉൾപ്പെടുന്ന രൂപകൽപ്പന വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും, മെട്രോ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നുമെനാണ് കേന്ദ്രത്തിൻ്റെ വാദം. യാത്രാക്കാരുടെ എണ്ണത്തിലുള്ള കുറവ് പദ്ധതിയുടെ സാമ്പത്തിക ഭദ്രതയെ ദീർഘകാലത്തേക്ക് ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കാനും അതുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഡബിൾ ഡക്കർ മാതൃക സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരേ പാതയിൽ റോഡും മെട്രോയും സംയോജിപ്പിക്കുന്നത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം പൊതുഗതാഗത കണക്റ്റിവിറ്റി വിപുലീകരിക്കാനും സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. DPR രണ്ടാം തവണയും മടക്കി അയച്ച സാഹചര്യത്തിൽ, കേന്ദ്രത്തിൻ്റെ ആശങ്കകൾ പരിഹരിച്ച് പുനരവലോകനം ചെയ്ത നിർദേശം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.
ഹെബ്ബാളിലെ ബ്ലൂ ലൈൻ, കെ.ആർ സർക്കിളിലെ പർപ്പിൾ ലൈൻ, ഡയറി സർക്കിളിലെ പിങ്ക് ലൈൻ, അഗാരയിലെ ബ്ലൂ ലൈൻ എന്നിവ പ്രധാന ഇൻ്റർചേഞ്ച് പോയിൻ്റുകളാക്കിയാണ് ഈ റെഡ് ലൈൻ പദ്ധതി. ഹെബ്ബാൾ, ഗംഗാനഗർ, വെറ്ററിനറി കോളേജ്, മേക്കറി സർക്കിൾ, ഗോൾഫ് ക്ലബ്, പാലസ് കുട്ടഹള്ളി, ബസവേശ്വര സർക്കിൾ, കെ.ആർ സർക്കിൾ, ടൗൺ ഹാൾ, ശാന്തിനഗർ, നിംഹാൻസ്, ഡയറി സർക്കിൾ, കോറമംഗല 2nd ബ്ലോക്ക്, കോറമംഗല 3rd ബ്ലോക്ക്, ജക്കാസന്ദ്ര, അഗാര, ഇബ്ബല്ലൂർ, ബെല്ലന്തൂർ ഗേറ്റ്, കൈകൊണ്ടറഹള്ളി, ദൊഡ്ഡക്കണ്ണള്ളി, കാർമേലാരം, അഗ്രഹാര റോഡ്, സർജാപ്പൂർ എന്നിവയുൾപ്പെടെ 28 സ്റ്റേഷനുകൾ പാതയിലുണ്ടാകും.
ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഐടി ഇടനാഴികളെ റെസിഡൻഷ്യൽ അയൽപക്കങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന ഒരു പ്രധാന വടക്ക്-തെക്ക് കണക്റ്റിവിറ്റി ഇടനാഴിയാണ് ഈ പദ്ധതി. ഡിപിആർ വീണ്ടും മടക്കി അയച്ചതോടെ, ഹെബ്ബാൾ-സർജാപ്പൂർ മെട്രോ ഇടനാഴിയുടെ ഭാവി കൂടുതൽ ഡിസൈൻ മാറ്റങ്ങളെയും, കേന്ദ്ര-സംസ്ഥാന സമവായത്തെയും ആശ്രയിച്ചിരിക്കും.
-
എൽപിജി ക്ഷാമം: ഇനി ദിവസം രണ്ട് നേരം മാത്രം ഭക്ഷണം, പിജി മെനുവിൽ നിന്ന് ദോശയും പൂരിയും ചപ്പാത്തിയും ഔട്ട് -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ്












Click it and Unblock the Notifications