Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളുടെ വീട്ടില്‍ കവര്‍ച്ച; യുപിഐ ഇടപാടില്‍ കുടുങ്ങി, സംഭവം രാത്രി

ബെംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്ത് കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. മൂന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുപേരുടെയും മൊബൈല്‍ ഫോണ്‍ അക്രമികള്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. പണം എടുക്കുകയും ചെയ്തു. ഇതിന് പുറമെ നിര്‍ബന്ധിച്ച് യുപിഐ വഴി പണം മറ്റൊരാള്‍ക്ക് അയപ്പിക്കുകയും ചെയ്തു.

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത നിലപാട് മാറ്റി, തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കെ തീരുമാനം
വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത നിലപാട് മാറ്റി, തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കെ തീരുമാനം

കൊണനകുണ്ടെയിലെ ബിജി റോഡിനോട് ചേര്‍ന്ന പാവമണ നഗറിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികളും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി പത്ത് മണിയായപ്പോള്‍ ഒരു സംഘം ആളുകള്‍ റൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നു പേരും പഠിച്ചുകൊണ്ടിരിക്കുന്ന സമയം ആയതിനാല്‍ വാതില്‍ അടച്ചിരുന്നില്ല. കവര്‍ച്ച നടത്തിയ ശേഷം അക്രമികള്‍ അതിവേഗം രക്ഷപ്പെടുകയും ചെയ്തു.

bengaluru malayali news today

വിദ്യാര്‍ഥികള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അക്രമികള്‍ തമിഴ് ആണ് സംസാരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം, യുപിഐ വഴി പണം അയച്ചത്, അക്രമികളിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു എന്ന് പോലീസ് പറയുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ച് നടത്തിയ നീക്കമാണ് പ്രതികളിലേക്കുള്ള സൂചന നല്‍കിയത് എന്ന് പോലീസ് ഓഫീസര്‍ പറയുന്നു.

കവര്‍ച്ച കേസില്‍ ആണ്‍കുട്ടി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ കൊണനകുണ്ടെയില്‍ നടന്ന വീട് കവര്‍ച്ചാ കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 14 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട സാധന സാമഗ്രികള്‍ പോലീസ് കണ്ടെടുത്തു.

ശമ്പളം കൂട്ടി; വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാര്‍ ഹാപ്പി, ഡിഎ വര്‍ധന 2 ശതമാനം
ശമ്പളം കൂട്ടി; വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാര്‍ ഹാപ്പി, ഡിഎ വര്‍ധന 2 ശതമാനം

രണ്ട് വ്യത്യസ്ത കേസുകളില്‍ അന്വേഷണം ആരംഭിച്ച പോലീസ് മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. 'നിയമലംഘനം നടത്തിയ ഒരു പ്രായപൂര്‍ത്തിയാകാത്തയാളുമായി ചേര്‍ന്നാണ് മോഷണങ്ങള്‍ നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു,' എന്ന് പോലീസ് വ്യക്തമാക്കി.

തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ സര്‍ക്കാര്‍ നിരീക്ഷണ ഭവനത്തിലേക്ക് മാറ്റി.

'മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ക്ക് പരിചയമുള്ള രണ്ട് സ്ത്രീകള്‍ വഴി മല്ലേശ്വരം, നേതാജി നഗര്‍, ബസവേശ്വര നഗര്‍, കെമ്പത്തഹള്ളി, തിഗളരപാളയ എന്നിവിടങ്ങളിലെ ജൂവലറി കടകളില്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തതായി കൂടുതല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു,' എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പോലീസ് വിവിധ ജൂവലറി കടകളില്‍ നിന്ന് 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നിലവില്‍ നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+