സ്വര്‍ണക്കടത്തിനായി രന്യയും വിരാടും ഉപയോഗിച്ചത് യുഎസ് പാസ്പോര്‍ട്ട്; കസ്റ്റംസിനെ ഞെട്ടിച്ച ആസൂത്രണം
ബംഗളൂരു: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന കന്നട നടി രന്യ റാവുവിനും സഹായിയും തെലുങ്ക് സിനിമാ നടനുമായ വിരാട് കൊണ്ടൂരുവിനും എതിരേ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഡിആര്‍ഐ. ദുബായില്‍ നിന്ന് സര്‍ണം കടത്താന്‍ ഇരുവരും യുഎസ് പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി. വിരാട് കൊണ്ടൂരുവിന്റെ പേരിലുള്ള യു.എസ് പാസ്പോര്‍ട്ടാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചത്.
പരിശോധനകളില്ലാതെ ദുബായ് കസ്റ്റംസ് വഴി സ്വര്‍ണക്കടത്ത് സുഗമമാക്കുന്നതിനാണ് യുഎസ് പാസ്പോര്‍ട്ട് ഉപയോഗിച്ചിരുന്നത്. ജനീവയിലേക്കു പോകുന്നുവെന്നാണ് ഇരുവരും അവകാശപ്പെട്ടിരുന്നത്. യുഎസ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജനീവയിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലേക്കും യാത്ര ചെയ്യാന്‍ പ്രത്യേക വിസ ആവശ്യമില്ല. കസ്റ്റംസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പഴുതാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജനീവയിലേക്ക് പോകുന്നതിന് പകരം അവര്‍ സ്വര്‍ണം ഇന്ത്യയിലേക്കു കടത്തുകയായിരുന്നു. ഇത്തരത്തില്‍ സ്വര്‍ണക്കടത്തിന് വിപുലമായ ആസൂത്രണമാണ് രന്യയും വിരാടും നടത്തിയിരുന്നത്.

നടിയുടെ യാത്രയുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇന്ത്യക്കും ദുബായ്ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടിത കൃറ്റകൃത സിന്‍ഡിക്കേറ്റിന്റെ ഭാഗമായിരുന്നു രന്യയും വിരാടും എന്നാണ് ഡിആര്‍ഐ പറയുന്നത്.
ദുബായില്‍ നിന്നുള്ള വരവില്‍ മാര്‍ച്ച് മൂന്നിനാണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് രന്യ ഡിആര്‍ഐയുടെ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് 12.56 കോടി രൂപ വിലമതിക്കുന്ന 14 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ശരീരത്തില്‍ ഒളിപ്പിച്ചും ദേഹത്ത് അണിഞ്ഞുമായിരുന്നു സ്വര്‍ണക്കടത്ത്. ബംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
നിരവധി തവണ രന്യ സ്വര്‍ണവുമായി ബംഗളുരുവില്‍ എത്തിയിരുന്നെന്നും വിഐപി സുരക്ഷയില്‍ പരിശോധനകളില്ലാതെയാണ് വിമാനത്താവളത്തില്‍നിന്ന് പോയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കള്ളക്കടത്ത് ശൃംഖലയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ്് വിരാടിനെ അറസറ്റ് ചെയ്യുന്നത്. രന്യയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് നടിയും വിരാടും തമ്മിലുള്ള ബന്ധം വെളിവാകുന്നത്.
രന്യ റാവു 15 ദിവസത്തേക്ക് ബംഗളുരു സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കൂട്ടുപ്രതിയായ വിരാടിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. രന്യ റാവുവിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ബംഗളൂരുവിലെ ഒരു സമ്പന്നമായ ബിസിനസ് കുടുംബത്തിലെ അംഗമാണ് 30 കാരനായ വിരാട് കൊണ്ടൂരു. തരുണ്‍ രാജ് കൊണ്ടുരു എന്നാണ് യഥാര്‍ത്ഥ നാമം. 2018-ല്‍ പുറത്തിറങ്ങിയ 'പരിചയം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ലക്ഷ്മികാന്ത് ചെന്നയാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ സിനിമാ ലോകത്ത് ശോഭിക്കാന്‍ വിരാടിനു കഴിഞ്ഞില്ല. പണം ഉണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമായിരുന്നു സ്വര്‍ണക്കടത്ത്.
രന്യയാണ് പലപ്പോഴും വിരാടിന്റെ യാത്രകള്‍ക്ക് പണം നല്‍കിയിരുന്നത്. ഇരുവരും മുമ്പ് ആഫ്രിക്കയില്‍ നിന്ന് സ്വര്‍ണം ശേഖരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications