പൊലീസ് തടഞ്ഞ് അവര്‍ തന്നെ ബാഗില്‍ കഞ്ചാവ് വെച്ചു.. ശേഷം 2500 രൂപ വാങ്ങി പോയി; പരാതിയുമായി യുവാവ്
ബെംഗളൂരു: പൊലീസ് തടഞ്ഞ് നിര്‍ത്തി ബാഗില്‍ കഞ്ചാവ് വെച്ചു എന്ന ആരോപണവുമായി യുവാവ്. ട്വിറ്ററിലൂടെ ഹിമാചല്‍ പ്രദേശ് സ്വദേശിയായ വൈഭവ് പാട്ടീല്‍ എന്ന 22 കാരനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരു പൊലീസിന് എതിരെ ആണ് വൈഭവ് പാട്ടീലിന്റെ ആരോപണം. ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെ എച്ച് എസ് ആര് ലേഔട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ രണ്ട് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തന്റെ ബാഗില്‍ കഞ്ചാവ് വെച്ചു എന്നാണ് യുവാവ് പറയുന്നത്.
അതേസമയം ആരോപണത്തെ കുറിച്ച് അറിയില്ലെ എന്നും ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേര് ട്വിറ്ററില്‍ വിവിധ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യുന്നു. ഞങ്ങള്‍ക്ക് അവ പരാതിയായി എടുക്കാന്‍ കഴിയില്ല. നിയമപ്രകാരം ആ വ്യക്തി ലോക്കല്‍ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ച് പരാതി രജിസ്റ്റര്‍ ചെയ്യട്ടെ. എന്നാലും, ഞങ്ങള്‍ യുവാവുമായി ബന്ധപ്പെടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ശ്രമിക്കും എന്ന് ഡി സി പി സി കെ ബാബ പറഞ്ഞു.

തന്റെ ബാഗില്‍ കഞ്ചാവ് വെച്ച ശേഷം തന്റെ കൈയില്‍ നിന്ന് 2500 രൂപ പൊലീസുകാര്‍ വാങ്ങി എന്നാണ് വൈഭവ് പറയുന്നത്. സംഭവത്തെ കുറിച്ച് വൈഭവ് പറയുന്നതിങ്ങനെയാണ്. ബൈക്ക് ടാക്സി ബുക്ക് ചെയ്ത് ജോലി കഴിഞ്ഞ് ഞാന്‍ മടങ്ങുകയായിരുന്നു. എച്ച് എസ് ആര് ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിന് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു ഓഫീസര്‍ ഞാന്‍ എവിടെ നിന്നാണ് വരുന്നത്, എവിടേക്ക് പോകുന്നു, എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു.

ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്കി. അതിന് ശേഷം അവര്‍ എന്റെ ഓഫീസ് ബാഗ് തുറന്നു. പെട്ടെന്ന്, ഓഫീസര്‍ ഒരു ചെറിയ ചില്ല പോലെ തോന്നിക്കുന്ന എന്തോ ഒന്ന് പുറത്തെടുത്തു. ഇതെന്താണെന്ന് ചോദിച്ചു. എനിക്ക് അത് എന്താണെന്ന് മനസിലായില്ല. അപ്പോള്‍ പൊലീസ് എന്നോട് ഞാന്‍ കഞ്ചാവ് വലിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

ഉദ്യോഗസ്ഥര്‍ തന്നെയാണ് തന്റെ ബാഗില്‍ കഞ്ചാവ് ഇട്ടതെന്ന് പാട്ടീല്‍ പറയുന്നു. പൊലീസ് കാരണമാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ താന്‍ ഭയപ്പെടുന്നത് എന്നും പാട്ടീല്‍ പറഞ്ഞു. എന്റെ മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ഞാന്‍ അവരോട് പറഞ്ഞു. പൊലീസ് പാട്ടീലിനെ ഇരുചക്രവാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവനെ അറസ്റ്റുചെയ്താല്‍ അവര്‍ക്ക് 15,000 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നും പറഞ്ഞു.

വഴിയില്‍ വെച്ച് കുറ്റസമ്മതം നടത്താന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍, അവര്‍ എന്നെ ഒരു ആശുപത്രിയില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി. അവിടെ നിന്ന് എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ പേഴ്സില്‍ 2500 രൂപ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ അതിലേറെ ഉണ്ട് എന്ന് പൊലീസുകാര്‍ മനസിലാക്കി.

തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എന്റെ കയ്യില്‍ എടിഎം കാര്‍ഡ് ഇല്ലായിരുന്നു. യുപിഐ വഴി അയച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിക്കുകയും 2500 രൂപ വാങ്ങി എന്നെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ഈ ആഘാതത്തില്‍ നിന്ന് കരകയറാനാകുന്നില്ല എന്നും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലേക്ക് പോകാന്‍ ഞാന്‍ ഭയപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു
-
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം










Click it and Unblock the Notifications