12 വയസ്സിനു മുകളിലുള്ള കുട്ടികളിൽ പരീക്ഷണം നടത്താം: കോവാക്സിന് പച്ചക്കൊടി
ദില്ലി: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിന് പരീക്ഷണം തുടരാൻ അടിയന്തര ഉപയോഗത്തിന് അനുമതി. എന്നാൽ ക്ലിനിക്കൽ ട്രയൽ വിഭാഗത്തിലാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതോടെ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെച്ച് പരീക്ഷണം നടത്താം. വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷിച്ച് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്തിട്ടുള്ള കൊറോണ വൈറസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്. ഇതുവരെ, കൊവിഡ് വാക്സിനേഷൻ മുതിർന്നവർക്ക് മാത്രമുള്ളതാണെന്ന് സർക്കാർ പറഞ്ഞുവെങ്കിലും മതിയായ വിവരങ്ങളുണ്ടെങ്കിൽ ഭാവിയിൽ ഇത് കുട്ടികളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്.
നേമത്ത് സുരേഷ് ഗോപിയെത്തിയാലും പൂട്ടും;രണ്ടും കൽപ്പിച്ച് കോൺഗ്രസ്,പടയൊരുക്കവുമായി സിപിഎമ്മും
കോവാക്സിന് അടിയന്തര അംഗീകാരം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിന് നൽകിയതിൽ നിന്ന് വ്യത്യസ്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കാരണം കോവാക്സിൻ ഉപയോഗം ക്ലിനിക്കൽ ട്രയൽ മോഡിലായിരിക്കും നടത്തുക. അതിന്റെ എല്ലാ സ്വീകർത്താക്കളും ഒരു വാക്സിൻ പങ്കെടുക്കുന്നതുപോലെ ട്രാക്കുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും.
ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാത്ത കോവാക്സിന് ഡിജിസിഎ അടിയന്തര ഉപയോഗത്തിന് അംഗീകാരത്തിന് നൽകിയത് രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായിരുന്നു. ഇതോടെ കോവിഷീഡായിരിക്കും ആദ്യഘട്ടത്തിൽ ഉപയോഗിക്കുകയെന്നും മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലപ്രാപ്തി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കോവാക്സിൻ ഉപയോഗിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാനിക്കുന്നതുവരെ വാക്സിന്റെ ഉപയോഗം ഒഴിവാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനും കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നൽകിയിരുന്നു. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് വാക്സിന്റെ വകഭേദത്തിനെതിരെ വാക്സിൻ പ്രവർത്തിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
Recommended Video