നടിയുടെ കുളിമുറി ദൃശ്യം പകർത്തി പ്രദർശിപ്പിച്ചു; നിർമ്മാതാവ് അറസ്റ്റിൽ, സംഭവം ഷൂട്ടിങ്ങിനിടെ...
മുംബൈ: നടിമാരുടെ മോർഫ് ചെയ്ത വീഡിയോകൾ പുറത്തുവിടുന്ന വിരുതന്മാർ രാജ്യത്ത് നിരവധിയാണ്. സിനിമ മേഖയിലുള്ളവരും ഇത്തരം 'ഞരമ്പ് സുക്കേടിന്റെ" പിടിയിൽ പെട്ടവരാണ്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്ത സംവിധായകൻ നടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി എന്നതാണ്. അത് യൂട്യൂബിലിട്ട് പ്രചരിപ്പിക്കുകയും ചെയ്തു.
ഭോജ്പുരി നിർമ്മാതാവ് ഉപേന്ദ്ര കുമാറിനെതിരെയാണ് ആരോപണം. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബിൽ ആയിരത്തതിലധികം പേരാണ് വീഡിയോ കണ്ടത്. ചില അശ്ലീല സൈറ്റുകളിലും ഈ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28നായിരുന്നു നിർമ്മാതാവിനെതിരെ നടി പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വേർസോവ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂന്ന് ദിവസത്തെ ഷൂട്ടിനായിരുന്നു ഉപേന്ദ്രകുമാപർ വർമ്മ നടിയെ സമീപിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് നാളുകൾക്ക് ശേഷം നടിയുടെ സുഹൃത്താണ് വീഡിയോ വൈറലാണെന്ന കാര്യം നടിയെ അറിയിച്ചത്. തുടർന്ന് നിർമ്മാതാവിനെ വിളിച്ച് ക്ലിപ്പ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അതിനു ശേഷം നിർമ്മാതാവ് ഫോൺ എടുത്തിട്ടില്ലെന്ന് നടി പറഞ്ഞതായി പോലീസ് പറയുന്നു.
ടവ്വൽ ധരിച്ച് വരുന്ന സീൻ ആയിരുന്നു ഷോട്ട് മൂവിൽ ഷൂട്ട് ചെയ്തത്. എന്നാൽ അറിയാതെ നടിയുടെ ശരീരത്തിൽ നിന്ന് ടവ്വൽ അഴിഞ്ഞുപോയി. എന്നാൽ ഇത് ഡിലീറ്റ് ചെയ്യുമെന്ന് നടിക്ക് പ്രൊഡ്യൂസർ വാക്ക് നൽകിയതാണ്. അത് പാലിക്കാൻ അദ്ദേഹം തയ്യറായില്ല. പിന്നീട് യൂട്യൂബിൽ വൈറലായാണ് കണ്ടെതെന്ന് പോലീസ് ഓഫീസർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പിന്നീട് സൈബർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുംബൈ പോലീസ് വീഡിയോ ക്ലിപ്പ് ഡിലീറ്റ് ചെയ്തു.