ഭോപ്പാലില്‍ ബിജെപി മുന്നിലേക്ക്, ദിഗ്വിജയ് സിംഗിനെതിരെ മുന്‍തൂക്കം, ഹിന്ദുവോട്ടുകളില്‍ ഏകീകരണം
ഭോപ്പാല്‍: മധ്യപ്രദേശിലെ അഭിമാന പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ ബിജെപി മുന്‍തൂക്കം നേടുന്നു. എന്നാല്‍ വലിയ രീതിയിലുള്ള മുന്നേറ്റം ബിജെപിക്കുണ്ടായിട്ടില്ല. ദിഗ്വിജയ് സിംഗ് ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് മറിയുമോ എന്ന ഭീഷണിയിലാണ് ബിജെപി. ദിഗ്വിജയ് സിംഗിന്റെ ഹിന്ദുത്വ മുഖമാണ് ബിജെപിക്ക് ഭീഷണിയാവുന്നത്.
അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിന് കാര്യമായ നേട്ടം മണ്ഡലത്തില്‍ ഇല്ല. അവര്‍ ഇപ്പോഴും ജനപ്രിയയല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആര്‍എസ്എസിന്റെ മികവുറ്റ പ്രവര്‍ത്തനമാണ് അവരുടെ രക്ഷയ്ക്കെത്തിയത്. എന്നാല്‍ ഇത് അടുത്ത രണ്ട് ദിവസം കൂടി നിലനില്‍ക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്.

ഭോപ്പാലിലെ പോരാട്ടം
ഭോപ്പാലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്. എന്നാല്‍ ഇത്തവണ ദിഗ്വിജയ് സിംഗ് എത്തിയതോടെ വോട്ടുകള്‍ മാറി മറിയുമെന്ന് ഉറപ്പാണ്. അതേസമയം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബിജെപിക്ക് പ്രചാരണത്തില്‍ വലിയ ഭീഷണിയാവുന്നുണ്ട്. എന്നാല്‍ സംഘടനാ മികവിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്.

നേട്ടം ഇങ്ങനെ
ബിജെപി മികച്ച സംഘടനാ പ്രവര്‍ത്തനമാണ് നടത്തിയത്. ഉമാ ഭാരതിയും ശിവരാജ് സിംഗ് ചൗഹാനും പ്രഗ്യാ സിംഗിനെ വിജയിപ്പിക്കാനുള്ള ചുമതല നല്‍കുകയും ചെയ്തു. ഇവര്‍ക്ക് നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസം ഇതോടെ ഇല്ലാതാവുകയും ചെയ്തു. അതേസമയം ദിഗ്വിജയ് സിംഗ് ഹിന്ദു വോട്ടര്‍മാരെയും മുസ്ലീം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ ബാലന്‍സ് ചെയ്തിട്ടുള്ള പ്രചാരണമാണ് അദ്ദേഹം നടത്തിയത്.

വോട്ടര്‍മാര്‍ എത്ര
ഭോപ്പാലില്‍ 20.53 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4.5 ലക്ഷം മുസ്ലീങ്ങളാണ് ഉള്ളത്. ഈ മണ്ഡലം 1989 മുതല്‍ ബിജെപി കൈവശം വെക്കുന്നതാണ്. 1993 മുതല്‍ 2003 വരെയുള്ള ദിഗ്വിജയ് സിംഗിന്റെ ഭരണമാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ തിരിച്ചടി. സര്‍ക്കാര്‍ ജോലിക്കാരെ മുഴുവന്‍ അദ്ദേഹം കോണ്ഗ്രസിനെതിരായിക്കിയിരുന്നു. നേരത്തെ ഭോപ്പാലിലെ അയ്യപ്പ ക്ഷേത്രത്തില്‍ പ്രചാരണം നടത്താനുള്ള ദിഗ്വിജയ് സിംഗിന്റെ അഭ്യര്‍ത്ഥനയും ഇവര്‍ തള്ളിയിരുന്നു.

കോണ്‍ഗ്രസും ശക്തം
പ്രഗ്യാ സിംഗിന് മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലാത്തത് മാത്രമാണ് ബിജെപിക്കുള്ള തലവേദന. ഇതിനെ ശിവരാജ് സിംഗ് ചൗഹാന്റെ വ്യക്തിപ്രഭാവത്തിലാണ് ബിജെപി മറികടന്നത്. അതേസമയം ദിഗ്വിജയ് സിംഗ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വഴി പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ സിംഗിന് വോട്ട് ചെയ്യുമെന്ന് ഉറപ്പിച്ച് പറയുന്നു. ഭീം നഗറിലെ വോട്ട് മുഴുവന്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കും. മുസ്ലീങ്ങളെ കൊലപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണവും പ്രഗ്യക്കെതിരെ നടക്കുന്നുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications