ഭൂപേഷ് സിങ് ബാഗല് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; കോണ്‍ഗ്രസ് പ്രഖ്യാപനം വന്നു, സത്യപ്രതിജ്ഞ തിങ്കളാഴ്ച
റായ്പൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഭൂപേഷ് സിങ് ബാഗലാണ് പുതിയ മുഖ്യമന്ത്രി. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ബാഗലിന്റെ പേര് ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. നാല് പേരാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നത്.
അന്തിമ തീരുമാനം എടുക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ ശനിയാഴ്ച അന്തിമ തീരുമനമെടുത്തു. തൊട്ടുപിന്നാലെ റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം പേര് പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും. തിങ്കളാഴ്ച തന്നെയാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ....

പിസിസി അധ്യക്ഷന്‍
നിലവില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷനാണ് ഭൂപേഷ് ബാഗല്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ പ്രധാനിയും ഇദ്ദേഹമായിരുന്നു. കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ ഛത്തീസ്ഗഡില്‍ അവസരം ഒരുക്കിയത് ബാഗലിന്റെ പഴുതടച്ച പ്രവര്‍ത്തനങ്ങളാണെന്ന് നേരത്തെ കേന്ദ്രനേതൃത്വം വിലയിരുത്തുകയും ചെയ്തതാണ്.

അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍
തിരഞ്ഞെടുപ്പ് ഫലം വന്നു അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. മൂന്നിടത്തെയും മുഖ്യമന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചൊല്ലും.

മാരത്തണ്‍ ചര്‍ച്ചകള്‍
സാധ്യത കല്‍പ്പിച്ചിരുന്ന നാല് പേരെയും ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒരുവേള സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വരെ ചര്‍ച്ചയില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം നാല് നേതാക്കളോടൊപ്പം നില്ക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

കൂടെ പറഞ്ഞുകേട്ടവര്‍
ബാഗലിന് പുറമെ ടിഎസ് സിങ്ദിയോ, തമ്രാദ്വാജ് സാഹു, ചരണ്‍ ദാസ് മഹന്ദ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നത്. ദില്ലിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഏറെ നേരം ചര്‍ച്ചചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

രാഹുലിന്റെ നിറസാന്നിധ്യം
തിങ്കളാഴ്ചയാണ് ബാഗലിന്റെ സത്യപ്രതിജ്ഞ. ഇതേ ദിവസം തന്നെയാണ് മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സത്യപ്രജിജ്ഞ ചെയ്യുന്നത്. വൈകീട്ടായിരിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാക്കളെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി എല്ലാ ചടങ്ങുകളിലും പങ്കെടുക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications