ബീഹാറിലെ ജാതി സംവരണം 65 ശതമാനമാക്കി ഉയർത്തണം; നിർദ്ദേശവുമായി നിതീഷ് കുമാർ;
പറ്റ്ന: ബീഹാറിലെ പട്ടിക ജാതി, പട്ടിക വർഗ മറ്റ് പിന്നാക്ക - അതി പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംഭവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്കുള്ള കേന്ദ്ര സർക്കാറിന്റെ 10 ശതമാനം സംവരണം കൂടി ഇതിൽ ഉൾപ്പെടുന്നതോടെ ആകെ സംവപണം 75 ശതമാനം ആകും. ഇതോടെ ബാക്കിയുണ്ടാകുക 25 ശതമാനം മാത്രം ആകും, നേരത്തെ ഇത് 40% ആയിരുന്നു.

പുതുക്കിയ സംവരണ നിർദ്ദേശം അനുസരിച്ച് പട്ടികജാതി വിഭാഗത്തിൽ പെട്ട 20 ശതമാനവും പട്ടിക വർഗ വിഭഗക്കാർക്ക് രണ്ട് ശതമാനവും ഒ ബി സി - ഇ ബി സി വിഭാഗത്തിലുള്ളവർക്ക് 43 ശതമാനവും സംവരണം ലഭിക്കും. ജാതി സർവേയുടെ വിശദമായ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വിശദമായ കൂടിയാലോചനകൾക്ക് സേഷം ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും നിലവിലെ സാഹചര്യത്തിൽ ഈ മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും നിതീഷ് കുമാർ പറഞ്ഞു.
ജാതി സർവ്വേ പ്രകാരം ബീഹാറിലെ ആകെ ജനസംഖ്യയിൽ 27 . 13 ശതമാനം പിന്നാക്ക വിഭാഗവും 36.01 ശതമാനം അതി പിന്നാക്ക വിഭാഗവും 15.52 % മുന്നാക്ക വിഭാഗവും 19.7% പട്ടികജാതി വിഭാഗവും 1 .7 % പട്ടികവർഗ വിഭാഗവുമാണ്.
ബീഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും മാസവരുമാന 6000 രൂപയിൽ താഴെയാണ്.യ 42% പട്ടികജാതി - പട്ടികവർഗ വിഭാഗക്കാരും ദാരിദ്ര്യത്തിൽ ആണ് ജീവിക്കുന്നത്.
29.6 1% കുടുംബങ്ങളുടെയും മാസ വരുമാനം 10,000 രൂപയോ അതിൽ താഴെയോ ആണ്. ആകെ നാലു ശതമാനത്തിന് മാത്രമാണ് 50000 രൂപയ്ക്ക് മുകളിൽ മാസ വരുമാനം ഉള്ളത്, 42% പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെതെന്നും സർവേയിൽ പറയുന്നത്.












Click it and Unblock the Notifications