കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ ബിജെപിക്ക്; നിതീഷ് നിലംതൊടില്ല

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ വെറുമൊരു ജയമല്ല നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനോടുള്ള കണക്കുതീര്‍ക്കല്‍ കൂടി ലക്ഷ്യം വെച്ചാണ് ബി ജെ പി ഇത്തവണ മത്സരിക്കുന്നത്. നിതീഷിന് പകരം വന്ന രാം വിലാസ് പാസ്വാനും ബി ജെ പിയും ചേര്‍ന്നാല്‍ ഇത്തവണ നിതീഷ് നിലം തൊടില്ല എന്നാണ് അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 40 സീറ്റുകളില്‍ എന്‍ ഡി എ 22 മുതല്‍ 30 സീറ്റ് വരെ പിടിക്കും എന്നാണ് പ്രവചനം.

എന്‍ ഡി എയുമായി തെറ്റിപ്പിരിഞ്ഞ നിതീഷ് കുമാറിന് നാലിനും എട്ടിനും ഇടയില്‍ സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. രണ്ടിനും നാലിനും ഇടയിലാണ് കോണ്‍ഗ്രസ്. ആറ് സീറ്റുകള്‍ വരെ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിക്ക് കിട്ടും. സി എന്‍ എന്‍ ഐ ബി എന്‍ - ലോക്‌നിതി - സി എസ് ഡി എസ് സര്‍വ്വേയാണ് ബി ജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നത്.

bihar

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 32 സീറ്റുകളാണ് ബി ജെ പി നയിച്ച എന്‍ ഡി എയ്ക്ക് കിട്ടിയത്. അതില്‍ 20 സീറ്റുകള്‍ നിതീഷ് കുമാറിന്റെ ജെ ഡി യുവിനായിരുന്നു. ബി ജെ പിക്ക് 12 സീറ്റുകള്‍ കിട്ടി. എന്നാല്‍ നിതീഷ് പോയാലും ബി ജെ പിക്ക് ബിഹാറില്‍ ക്ഷീണം വരാനിടയില്ല. മാത്രമല്ല കഴിഞ്ഞ തവണ 14 ആയിരുന്ന ബി ജെ പിയുടെ വോട്ട് ഷെയര്‍ 38 ലേക്ക് ഉയരുമെന്നും സര്‍വ്വേ പറയുന്നു.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ഫലം ഇങ്ങനെ: ജെ ഡി യു 20, ബി ജെ പി 12, ആര്‍ ജെ ഡി 4, കോണ്‍ഗ്രസ് 2, മറ്റുള്ളവര്‍ 2. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം ബിഹാറികള്‍ പിന്തുണയ്ക്കുന്നത് ബി ജെ പിയിലെ നരേന്ദ്ര മോദിയെയാണ്. 41 ശതമാനം പേരാണ് മോദിയെ പിന്തുണയ്ക്കുന്നത്. 14 ശതമാനം പേര്‍ നിതീഷ് മതി പ്രധാനമന്ത്രി എന്ന് പറയുന്നു. 10 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെയും 3 ശതമാനം പേര്‍ കെജ്രിവാളിനെയും പിന്തുണയ്ക്കുന്നു.

English summary
Bihar poll tracker: BJP-LJP 22-30 seats, JDU 4-8, RJD, Cong 2-6 each.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X