കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം വളര്‍ന്നത് ബിക്കിനി ധരിച്ചതുകൊണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

  • By Anwar Sadath
Google Oneindia Malayalam News

പനാജി: 1967-ല്‍ ഗോവയില്‍ ഒരു ഹിതപരിശോധന നടന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രധാനമാണ് ആ ഹിതപരിശോധന. മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവയിലെ ജനങ്ങള്‍ സംസ്ഥാനം പ്രത്യേക ടെറിട്ടറിയായി തുടരണമെന്നാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ ഹിതപരിശോധനയാണ് ഗോവയില്‍ ബിക്കിനി അണിഞ്ഞ് നടക്കാനുള്ള അവകാശവും കൊണ്ടുവന്നതെന്നാണ് നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും, ബിജെപി എംഎല്‍എയുമായ മൈക്കിള്‍ ലോബോ പറയുന്നത്.

തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗോവയില്‍ നടന്ന ഹിതപരിശോധനയുടെ വാര്‍ഷികത്തില്‍ നിരവധി പരിപാടികള്‍ നടക്കവെയാണ് ലോബോ സഭയില്‍ ഈ പ്രസ്താവന നടത്തിയത്. മഹാരാഷ്ട്രയുമായി കൂടിച്ചേരേണ്ടെന്ന് ജനങ്ങള്‍ വിധിയെഴുതിയ ആ വോട്ട് പ്രകാരമാണ് ഗോവയില്‍ ബിക്കിനി അണിയാനുള്ള അവകാശം ലഭിച്ചതെന്ന ഡെപ്യൂട്ടി സ്പീക്കറുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

michaellobo

മഹാരാഷ്ട്രയില്‍ ബിക്കിനി അണിഞ്ഞ് നടക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് മാത്രമാണ് ആ സംസ്ഥാനത്ത് ടൂറിസം അഭിവൃദ്ധിപ്പെടാത്തതെന്നും ലോബോ അഭിപ്രായപ്പെട്ടു. 1967 ജനുവരി 16ന് നടന്ന ഹിതപരിശോധനയില്‍ 54.20% ജനങ്ങളാണ് വ്യത്യസ്ത സംസ്ഥാനമായി നിലകൊള്ളാനും മഹാരാഷ്ട്രയില്‍ ലയിക്കേണ്ടെന്നും വിധിയെഴുതിയത്.

1961ലാണ് ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നത്. 1987-ല്‍ സംസ്ഥാന പദവിയും ലഭിച്ചു. എന്തായാലും ഗോവയില്‍ എന്ത് കൊണ്ട് ടൂറിസം വളര്‍ന്നെന്ന് സംശയമുള്ളവര്‍ ഇനി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ലോബോയെ സമീപിച്ചാല്‍ മതി!

സെല്‍ഫി എടുക്കുന്നതിനിടയില്‍ അമ്മയും മകനും പുഴയില്‍ വീണുസെല്‍ഫി എടുക്കുന്നതിനിടയില്‍ അമ്മയും മകനും പുഴയില്‍ വീണു

English summary
Bikinis allowed in Goa because of historic Opinion Poll in 1967: Deputy speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X