6000 കോടി വിറ്റുവരവുള്ള വജ്ര വ്യാപാരിയുടെ മകന്‍ കേരളത്തില്‍ എത്തിയത് ജീവിതം പഠിയ്ക്കാന്‍
കൊച്ചി: ലോകത്തിലെ 71 ഓളം രാജ്യങ്ങളില്‍ വജ്ര വ്യാപാരം നടത്തുന്ന ഗുജറാത്തിലെ സൂറത്ത് സ്വദേശിയുടെ മകന്‍ കേരളത്തില്‍ എത്തിയത് സാധാരണക്കാരുടെ ജീവിതം പഠിയ്ക്കാന്‍. നാല് തലമുറയ്ക്ക് കഴിയാനുള്ള സമ്പാദ്യമുണ്ടെങ്കിലും സാധാരണക്കാര്‍ ജോലി കണ്ടെത്തുന്നതും സമ്പാദിക്കുന്നതും അനുഭവത്തില്‍ നിന്നും പഠിയ്ക്കണം എന്നാണ് പിതാവിന്റെ ആഗ്രഹം.
അമേരിക്കയില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ 21 കാരനായ ധ്രവ്യ ഡോള്‍ക്യയാണ് ജൂണ്‍ 21 ന് കൊച്ചിയില്‍ എത്തിയത്. മൂന്ന് ജോഡി വസ്ത്രവും 7000 രൂപയുമാണ് കൊച്ചിയില്‍ എത്തുമ്പോള്‍ കൈവശമുണ്ടായിരുന്നത്. അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ പണം ഉപയോഗിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സ്വന്തം ആവശ്യത്തിനുള്ള പണം സമ്പാദിക്കുക, ഒരാഴ്ചയില്‍ കൂടുതല്‍ ഒരു ജോലിയിലും നില്‍ക്കരുത്, പിതാവിന്റെ ഐഡന്‍ന്റിറ്റി ഉപയോഗിക്കരുത്, മൊബൈല്‍ ഫോണും ഉപയോഗിക്കരുത് എന്നിങ്ങനെയായിരുന്നു കേരളത്തിലേക്ക് പോകുമ്പോള്‍ പിതാവ് മകന് നല്‍കിയിരുന്ന നിർദേശം.
പിതാവിന്റെ നിര്‍ദേശത്തെ തെറ്റിക്കാതെയായിരുന്നു ധ്രവ്യ പ്രവര്‍ത്തിച്ചത്. ആദ്യത്തെ അഞ്ച് ദിവസം താമസമോ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെട്ടു എന്നും 60 ഓളം സ്ഥലങ്ങളില്‍ നിന്നും ജോലി നിഷേധിച്ചപ്പോഴാണ് ജോലിയുടെ വില ശരിയ്ക്കും മനസ്സിലാക്കാന്‍ സാധിച്ചത് എന്നും പറയുന്നു.
ഗുജറാത്തിലെ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് താന്‍, പ്ലസ് ടു പൂര്‍ത്തിയാക്കി എന്നൊക്കൊയുള്ള നുണകള്‍ പറഞ്ഞാണ് ആദ്യത്തെ ജോലി ബേക്കറിയില്‍ കിട്ടിയത്. പിന്നീട് ഷൂ പോളിഷ് ചെയ്യാനും ഡെലിവറി ബോയ് ആയും ജോലി ചെയ്തു. യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കാന്‍ കഴിയാത്ത് വിദ്യാഭ്യാസമാണ് ജീവിതത്തില്‍ നിന്നും ലഭിച്ചത് എന്ന് ധ്രവ്യ പറയുന്നു.












Click it and Unblock the Notifications