Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപോര്‍ജോയ് ശക്തി കുറഞ്ഞ് രാജസ്ഥാനിലേക്ക്; ഗുജറാത്തില്‍ ആയിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത നാശം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. വ്യാഴാഴ്ച ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റ് സൗരാഷ്ട്ര-കച്ചില്‍ നിന്ന് രാജസ്ഥാനിലേക്ക് എത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ 5000-ലധികം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. സംസ്ഥാനത്തെ ആയിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇന്നലെ മുതല്‍ വീശിയടിക്കുന്ന ബിപോര്‍ജോയ് പല തീരദേശ ജില്ലകളിലും നാശം വിതച്ചപ്പോള്‍ 4600 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ 3580 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. അതിനിടെ ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് അച്ഛനും മകനുമാണ് മരിച്ചത്.

biparjoy-cyclone

ശക്തമായ കാറ്റില്‍ നിരവധി മൃഗങ്ങള്‍ ചത്തു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി. പലയിടങ്ങളിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കച്ച് ജില്ലയില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ ഡി ആര്‍ എഫിന്റെ ആറ് ടീമുകളെ വിന്യസിച്ചിരിക്കുകയാണ്. അതേസമയം ബിപോര്‍ജോയ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്. രാത്രിയോടെ കാറ്റിന്റെ ശക്തി ക്ഷയിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജലോര്‍, ബാര്‍മര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ രാജസ്ഥാനില്‍ പല ജില്ലകളിലും കനത്ത മഴയാണ്. ജയ്പൂര്‍, കോട്ട, ഭരത്പൂര്‍, ഉദയ്പൂര്‍, അജ്മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ എട്ട് കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ജൂണ്‍ 16, 17 തീയതികളില്‍ രാജസ്ഥാനില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി ഡയറക്ടര്‍ ജനറല്‍ ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

കാറ്റ്, വേലിയേറ്റം, കനത്ത മഴ എന്നിവക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു കമ്പനിയെയും രാജസ്ഥാന്‍ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഗുജറാത്ത് തീരത്ത് കനത്ത മഴയും കടല്‍ക്ഷോഭവും തുടരുകയാണ്.

ബിപോര്‍ജോയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ 180000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന, കര, നാവിക, വ്യോമ സേന, അതിര്‍ത്തി രക്ഷാസേന, തീരസംരക്ഷണ സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനായുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+