ദക്ഷിണേന്ത്യ കൈയിലൊതുക്കാന്‍ ബിജെപി; അടുത്തത് തമിഴ്നാട്??
ഉത്തരേന്ത്യയില്‍ ബിജെപി വന്‍ശക്തിയാണ്.എന്നാല്‍ ദക്ഷിണേന്ത്യയും കൂടി കൈപിടിയില്‍ ഒതുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മാറിയില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനും സര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു. കര്‍ണാടക നല്കിയ ആത്മവിശ്വാസത്തില്‍ പാര്‍ട്ടി തമിഴ്നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്.ദ്രാവിഡ മണ്ണില്‍ വേരുറപ്പിക്കാന്‍ ഇതിന് മുമ്പും പാര്‍ട്ടി ശ്രമിച്ചിരുന്നു.പക്ഷെ നിരാശയായിരുന്നു ഫലം.
1998 മുതൽ 2004 വരെ ദ്രാവിഡ കക്ഷികളുമായി മാറിമാറി കൂട്ടുക്കെട്ടുണ്ടാക്കി നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടു.ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുന്നത് തിരിച്ചറിഞ്ഞ ഡിഎംകെയും അണ്ണാ ഡി.എം.കെയും ബിജെ.പിയെ കൈവിടുകയായിരുന്നു.2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി മഴവില്‍ മുന്നണിയുമായി തിരിച്ച്വരവിനൊരുങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.കന്യാകുമാരിയിൽനിന്ന് പൊൻ രാധാകൃഷ്ണൻ മാത്രമാണ് ജയിച്ചുകയറിയത്.ദ്രാവിഡ കക്ഷികള്‍ അടക്കിവാഴുന്ന തമിഴ് രാഷ്ട്രിയത്തില്‍ ബിജെപിയെ നയിക്കാന്‍ പോന്ന നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്ട്ടികായില്ലെന്നുള്ളതാണ് സത്യം.അതിനാലാണ് സ്റ്റൈല്മന്നന് രജനികാന്ത് രാഷ്ടിയ പ്രവേശന പ്രഖ്യാപനം നടത്തിയ ഉടനെ തന്നെ അമിത് ഷാ അദ്ദേഹത്തെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചത്.എന്നാല്‍ സ്വന്തം രാഷ്ട്രീയ കക്ഷി രൂപികരിച്ച് മുന്നോട്ട് പോകാനാണ് രജനികാന്തിന്റെ തീരുമാനം.
Recommended Video
രജനീകാന്തും ബി.ജെ.പിയും ഒരുമിച്ചുനീങ്ങിയാൽ തമിഴക ഭരണം പിടിക്കാമെന്ന് തമിഴ് വാരികയായ തുഗ്ലക്കിെൻറ എഡിറ്ററും സംഘ്പരിവാർ ബുദ്ധിജീവിയുമായ എസ്. ഗുരുമൂർത്തി അഭിപ്രായപ്പെട്ടിരുന്നു.2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് 2019ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രജനികാന്ത് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരൂപകരും തള്ളികളയുന്നില്ല. രജനികാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാന ഭരണകക്ഷിയായ അണ്ണഡിഎംകെയുമായി ചേര്‍ന്ന് ദ്രാവിഡമണ്ണില്‍ കാലുറപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.