'ബിജെപിയും ഡിഎംകെയും കെജി കുട്ടികളെ പോലെ വഴക്കിടുന്നു; രണ്ട് കൂട്ടരേയും പുറത്താക്കണം'; വിജയ്
ചെന്നൈ: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്രവും സംസ്ഥാനവും വിഷയത്തിൽ ഒത്തുകളിക്കുകയാണെന്നും വിജയ് ആരോപിച്ചു. ടിവികെ രൂപീകരണത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു വിജയ്.
'ഒരാൾ പാട്ട് പാടുമ്പോൾ, മറ്റൊരാൾ നൃത്തം ചെയ്യുകയാണ്. പക്ഷെ രണ്ടും ഒരേ സ്വരത്തിലാണ്, രണ്ട് കൂട്ടരും കാര്യങ്ങൾ ഒരുപോലെ നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. അതേസമയം സാധാരണക്കാരുടെ പ്രശ്നങ്ങൾ പൂർണമായി അവഗണിക്കപ്പെടുകയാണ്, അവരെ കേൾക്കാൻ ആരുമില്ല', വിജയ് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ ഫണ്ട് നൽകില്ലെന്ന കേന്ദ്രനയത്തിനെതിരേയും വിജയ് ആഞ്ഞടിച്ചു. 'എൽകെജി-യുകെജി കുട്ടികൾ വഴക്കിടുന്നത് പോലെയാണ് കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ തർക്കുന്നത്. സംസ്ഥാനത്തിന് ഫണ്ട് നൽകേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അത് നേടിയെടുക്കുകയെന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഈ വലിയ പ്രശ്നത്തിനിടയിൽ ബി ജെ പിയും ഡി എം കെയും ഹാഷ് ടാഗ് ഇട്ട് കളിക്കുകയാണ്.
ആത്മാഭിമാനം ഉള്ളവരാണ് തമിഴ് ജനത. ഒരു ഫെഡറൽ സംവിധാനത്തിൽ എങ്ങനെയാണ് ഒരു ഭാഷ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ സാധിക്കുക', വിജയ് ചോദിച്ചു. 1967 ലേയും 77 ലേയും തിരഞ്ഞെടുപ്പ് തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലത്തെ ഹിന്ദി ഭാഷ വിവാദം എങ്ങനെ സ്വാധീനിച്ചുവെന്നതും വിജയ് ചൂണ്ടിക്കാട്ടി. 1967 ൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഹിന്ദി ഔദ്യോഗിക ഭാഷയാക്കി ഉയർത്താനുള്ള നീക്കം നടതിയിരുന്നു. ഇതിനെതിരെ അന്ന് വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്. തുടർന്ന് കോൺഗ്രസിന് സംസ്ഥാന ഭരണം നഷ്ടമാണ്. 1977 ലും സമാനവിഷയം കോൺഗ്രസിന് തിരിച്ചടി തീർത്തിരുന്നു.
അതേസമയം തമിഴ്നാട്ടിൽ പ്രധാനശക്തിയായി തമിഴ് വെട്രി കഴകം വളരുകയാണെന്നും വിജയ് അവകാശപ്പെട്ടു. 'പ്രത്യയശാസ്ത്ര തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ചരിത്രം സൃഷ്ടിക്കാനുള്ള ഉറച്ച പ്രതിബദ്ധതയോടെയാണ് ഞങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രധാന കക്ഷിയായി വളരുന്നത്. ഇത് മറ്റൊരു തലത്തിലുള്ള രാഷ്ട്രീയമാണ്. ആര് എപ്പോൾ പിന്തുണയ്ക്കും ആര് എപ്പോൾ എതിർക്കും എന്ന് ഇപ്പോൾ നിർവചിക്കാനാകില്ല. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ല', വിജയ് പറഞ്ഞു.
ടിവികെയുടെ'#GetOut' ഹാഷ്ടാഗിന് കീഴിൽ തമിഴ്നാട്ടിലെ വോട്ടർമാർ അണിനിരക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. സംസ്ഥാനം ഭരിക്കുന്ന ഡി എം കെയേയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയേയും പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.
-
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications