ഗോവയില്‍ പ്രമോദ് സാവന്തിന് മുഖ്യമന്ത്രി സ്ഥാനത്തില്‍ തുണയായത് ഇക്കാര്യം, കേന്ദ്രത്തിന് സംതൃപ്തി
ദില്ലി: ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പ്രമോദ് സാവന്ത് തന്നെ എത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. എംഎല്‍എമാരുടെ യോഗത്തില്‍ അടക്കം സാവന്തിനാണ് പിന്തുണ. കേന്ദ്ര നേതൃത്വത്തിനും നിരീക്ഷകര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം തന്നെ വരണമെന്നാണ് ആവശ്യം. എന്നാല്‍ എന്തുകൊണ്ട് പ്രഖ്യാപനം വൈകുന്നു എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. സാവന്ത് തന്നെ വരാനുള്ള കാരണവും ഇതിനിടെ നേതൃത്വം വെളിപ്പെടുത്തി. ഗോവയില്‍ 20 സീറ്റ് ബിജെപി നേടിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് സാവന്തിന്റെ നേതൃത്വത്തില്‍ ബിജെപി നേടിയത്. അതാണ് അദ്ദേഹത്തെ നിലനിര്‍ത്താന്‍ കാരണം.

2019ല്‍ മനോഹര്‍ പരീക്കറുടെ വിയോഗത്തിന് ശേഷമാണ് പ്രമോദ് സാവന്ത് ഗോവയില്‍ മുഖ്യമന്ത്രിയാവുന്നത്. അതിന് ശേഷം പല പ്രതിസന്ധികളും സാവന്ത് നേരിട്ടെങ്കിലും പാര്‍ട്ടിയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫട്നാവിസാണ് സാവന്തിന്റെ പേര് ഉറപ്പിച്ചത്. സാവന്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രചാരണമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാമായിരുന്നു. നിലവില്‍ കാവല്‍ മുഖ്യമന്ത്രിയാണ് സാവന്ത്. അദ്ദേഹം ഇപ്പോള്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണാനായി ദില്ലിയിലെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കാണും. ഗോവയില്‍ നിന്നുള്ള മറ്റ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാവും.
നദ്ദയുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കൂടിയാണ് സാവന്ത് ദില്ലിയിലെത്തിയത്. ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗോവ ഭരിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാവന്ത് കണ്ടിരുന്നു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും എല്‍ മുരുഗനുമാണ് ഗോവയിലെ കേന്ദ്ര നിരീക്ഷകര്‍. അതേസമയം സാക്വെലിം സീറ്റില്‍ നിന്ന് വെറും 650 വോട്ടിനാമ് പ്രമോദ് സാവന്ത് വിജയിച്ചത്. ഇത് ശരിക്കുമൊരു ആശങ്കയാണ്. അതുകൊണ്ട് മറ്റൊരാളെ പരിഗണിക്കുന്ന കാര്യം ആദ്യം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ഹോളി ആഘോഷങ്ങള്‍ ഉള്ളത് കൊണ്ടാണ്. ഹോളിയുടെ സമയം നല്ല മുഹൂര്ത്തമല്ലെന്നാണ് കരുതുന്നത്. ഇത് കഴിഞ്ഞാല്‍ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കും. ഹോളാഷ്ടക് മോശം സമയമാണെന്ന് വാരണാസിയിലെ പണ്ഡിറ്റ് അമര്‍ജിത്ത് ദുബെയും പറയുന്നു. മണിപ്പൂരില്‍ മറ്റൊരു ആഘോഷമായ യാവോസാംഗിനൊപ്പമാണ് ഹോളിയും വരുന്നത്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ഈ ആഘോഷം. മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പേരുകള്‍ ഹോളിക്ക് മുമ്പ് തന്നെ കേന്ദ്ര നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇനി ഇത് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യേണ്ടത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications