Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിലെ മിന്നുന്ന വിജയത്തിലും ബിജെപിക്ക് തിരിച്ചടി; ഉപമുഖ്യമന്ത്രി തോറ്റു, ആരാണ് പല്ലവി പട്ടേല്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ബി ജെ പി ചരിത്ര വിജയം നേടിയെങ്കിലും ആ വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരാജയം. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ സഹോദരിയുമായ പല്ലവി പട്ടേലിനോട് 7337 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരാജയപ്പെട്ടത്. കൗശാമ്പി ജില്ലയുടെ കീഴില്‍ വരുന്ന സിറാത്തു ദലിതരും പട്ടേലുകളും ബ്രാഹ്മണരും ആധിപത്യം പുലര്‍ത്തുന്ന മണ്ഡലമാണ്.

1

2012 ലെ തിരഞ്ഞെടുപ്പില്‍ മൗര്യ ഈ സീറ്റ് നേടിയപ്പോള്‍, 2014 ല്‍ ഫുല്‍പൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം ഈ സീറ്റ് ഒഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ എസ് പി ഈ സീറ്റ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തെങ്കിലും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും വിജയിക്കുകയായിരുന്നു. എസ് പി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച അപ്നാദള്‍ ( കാമറവാദി ) നേതാവ് പല്ലവി പട്ടേലിന്റെ വിജയം, സ്വന്തം സഹോദരി അവര്‍ക്കെതിരെ പ്രചാരണം നടത്തിയതിനാല്‍ പ്രാധാന്യമര്‍ഹിച്ചിരുന്നു.

2

അപ്നാ ദള്‍ ( കെ ) അവരുടെ അമ്മ കൃഷ്ണ പട്ടേലിന്റെ നേതൃത്വത്തിലാണെങ്കില്‍, ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന്റെ ( സോനേലാല്‍ ) അനുപ്രിയ പട്ടേലാണ് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ' പേരില്‍ പുറത്താക്കപ്പെട്ടതിന് ശേഷം 2016 ഡിസംബറിലാണ് അനുപ്രിയ പട്ടേല്‍ ഈ പാര്‍ട്ടി രൂപീകരിച്ചു. അതേസമയം, തോല്‍വി യു പി ഉപമുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി തുടരുന്നതിനാല്‍ അത് അടുത്ത ഭാവിയില്‍ അദ്ദേഹത്തെ ബാധിക്കില്ല.

3

അതേസമയം, ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. സമാജ്വാദി പാര്‍ട്ടി പഴയതില്‍ നിന്നും നില മെച്ചപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നിങ്ങനെ 7 ഘട്ടങ്ങളിലായാണ് യു പി തിരഞ്ഞെടുപ്പ് നടന്നത്. അപ്നാദള്‍ ( എസ് ), നിഷാദ് പാര്‍ട്ടി എന്നിവരുമായി ബി ജെ പി സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസും ബി എസ് പിയും ഒറ്റയ്ക്കാണ് മത്സരിച്ചത്.

4

മറുവശത്ത്, ശിവ്പാല്‍ യാദവിന്റെ പി എസ് പി ( എല്‍ ), മഹാന്‍ദള്‍, ഒ പി രാജ്ഭറിന്റെ എസ് ബി എസ് പി, ആര്‍ എല്‍ ഡി, കൃഷ്ണ പട്ടേലിന്റെ അപ്നാദള്‍ വിഭാഗം എന്നിവരുമായി സമാജ്വാദി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. അഖിലേഷ് യാദവ് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ആവേശകരമായ പ്രചാരണം നടത്തിയെങ്കിലും യു പിയില്‍ നിന്ന് ബി ജെ പി സര്‍ക്കാരിനെ പുറത്താക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

5

എസ്പിയുടെ വോട്ട് വിഹിതം 21.82% ല്‍ നിന്ന് 32.06% ആയി വര്‍ദ്ധിപ്പിച്ചു. ഇത് 224 സീറ്റുകള്‍ നേടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച 2012 ലെ വോട്ട് ഷെയറിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ തവണ നേടിയ 47 സീറ്റില്‍ നിന്ന് എസ് പി 111 ആയി ഉയര്‍ന്നപ്പോള്‍, സഖ്യകക്ഷികളായ ആര്‍ എല്‍ ഡിയും എസ് ബി എസ് പിയും യഥാക്രമം 8, 6 സീറ്റുകള്‍ നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+