വാരണാസിയിൽ മോദി പ്രഭാവത്തിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി, മോദി നാല് ദിവസം വാരണാസിയിൽ
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ സീറ്റായ വാരണാസി നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എട്ട് നിയമസഭാ സീറ്റുകളാണ് വാരണാസിയിലുള്ളത്. ഈ ആഴ്ച മുതൽ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒന്നിലധികം റോഡ് ഷോകളും പൊതുയോഗങ്ങളും മൂന്ന് ദിവസങ്ങളിലായി ഇവിടെ ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. മോദി നാല് ദിവസം വാരണാസിയിൽ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
2017ൽ ഒരു സീറ്റിൽ എസ്ബിഎസ്പിയും ഒരിടത്ത് അപ്നാദളും മത്സരിച്ചപ്പോൾ ബിജെപി നേതൃത്വത്തിലുള്ള സഖ്യം വാരണാസിയിലെ എട്ട് സീറ്റുകളിലും വിജയിച്ചിരുന്നു. ഇത്തവണ അപ്‌നാദൾ രണ്ട് സീറ്റിലും ബി.ജെ.പി ബാക്കി ആറ് സീറ്റിലും ആയിട്ടാണ് മത്സരിക്കുന്നത്. അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധി വധേരയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വാരാണസിയിൽ ക്യാമ്പ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. വാശീയേറിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി വാരാണസിയിൽ എത്തിയേക്കാവുന്ന മാർച്ച് മൂന്നിന് അഖിലേഷും മമതയും സംയുക്ത റാലിയും റോഡ് ഷോയും വാരാണസിയിൽ സംഘടിപ്പിക്കുന്നുണ്ട്.

"ഞങ്ങൾ മോദിക്കും യോഗിക്കും മാത്രമേ വോട്ട് ചെയ്യൂ - യുപിയിൽ ആരും ഇത്രയും വികസനം നടത്തിയിട്ടില്ല. രാത്രി കറങ്ങാൻ ഇപ്പോൾ ഭയമില്ല. ഞങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നു," ഗൗരവ് ജയ്‌സ്വാൾ എന്ന വാരണാസി സ്വദേശി പറയുന്നു. "സ്ത്രീകൾക്കുള്ള മോദി-യോഗി സംഭാവനകൾ വലുതാണ്, അഖിലേഷ് യാദവിനെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ല. നമുക്ക് മോദിയാണ് ഏറ്റവും നല്ലത്." ജയ്‌സ്വാളിന്റെ ഭാര്യ പറഞ്ഞു.
"യോ ഗി ആദിത്യനാഥ് നന്നായി പ്രവർത്തിക്കുകയും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും വളരെയധികം വികസനം നടത്തുകയും ചെയ്തു. മറ്റൊരു പ്രധാന കാര്യം കാശി വിശ്വനാഥ് ഇടനാഴിയാണ്, വാരണാസിയിൽ അതിന്റെ സ്വാധീനം നിങ്ങൾക്ക് കാണാൻ കഴിയും. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇപ്പോൾ വലിയ തിരക്കില്ല." വാരണാസി സ്വദേശി അഭയ് സിംഗ് പറയുന്നു. ഛത്തീസ്ഗഡിൽ നിന്ന് വാരണാസി സന്ദർശിക്കാൻ എത്തിയ ചാന്ദ്കി ഗുപ്തയുടെ കുടുംബം യുപിയിൽ കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിക്ക് സീറ്റുകൾ ലഭിക്കുമെന്ന് തനിക്ക് തോന്നുന്നുവെന്നും വാരണാസിയിലെ വൃത്തിയെയും ഇടനാഴി നിർമ്മാണത്തെയും പ്രശംസിക്കുകയും ചെയ്തു.
വാരണാസിയിലെ ശക്തിയേറിയ പോരാട്ടം നടക്കുന്നത്. വാരണാസി തെക്ക്, വടക്ക് മണ്ഡലങ്ങളിലാണ്. രണ്ട് തവണ എംഎൽഎയായ ബിജെപിയുടെ രവീന്ദ്ര ജയ്‌സ്വാൾ ആണ് വാരണാസി വടക്ക് മത്സരിക്കുന്നത്. ബിജെപി മന്ത്രി നീലകണ്ഠ് തിവാരി എസ്പിയുടെ കാമേശ്വര് നാഥ് ദീക്ഷിത്തും തമ്മിൽ ആണ് വാരണാസി തെക്ക് സീറ്റിൽ മത്സരിക്കുന്നത്. കോൺഗ്രസ് നേതാവ് അജയ് റായ് വീണ്ടും മത്സരിക്കുന്ന പിന്ദ്ര സീറ്റിലെയും മന്ത്രി അനിൽ രാജ്ഭർ എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭറിന്റെ മകനുമായി മത്സരിക്കുന്ന ശിവ്പൂർ സീറ്റിലെയും പോരാട്ടം ശ്രദ്ധേയമാണ്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications