വാരണാസിയിൽ മോദി പ്രഭാവത്തിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി, മോദി നാല് ദിവസം വാരണാസിയിൽ
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ സീറ്റായ വാരണാസി നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എട്ട് നിയമസഭാ സീറ്റുകളാണ് വാരണാസിയിലുള്ളത്. ഈ ആഴ്ച മുതൽ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒന്നിലധികം റോഡ് ഷോകളും പൊതുയോഗങ്ങളും മൂന്ന് ദിവസങ്ങളിലായി ഇവിടെ ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. മോദി നാല് ദിവസം വാരണാസിയിൽ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
2017ൽ ഒരു സീറ്റിൽ എസ്ബിഎസ്പിയും ഒരിടത്ത് അപ്നാദളും മത്സരിച്ചപ്പോൾ ബിജെപി നേതൃത്വത്തിലുള്ള സഖ്യം വാരണാസിയിലെ എട്ട് സീറ്റുകളിലും വിജയിച്ചിരുന്നു. ഇത്തവണ അപ്‌നാദൾ രണ്ട് സീറ്റിലും ബി.ജെ.പി ബാക്കി ആറ് സീറ്റിലും ആയിട്ടാണ് മത്സരിക്കുന്നത്. അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധി വധേരയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വാരാണസിയിൽ ക്യാമ്പ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. വാശീയേറിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി വാരാണസിയിൽ എത്തിയേക്കാവുന്ന മാർച്ച് മൂന്നിന് അഖിലേഷും മമതയും സംയുക്ത റാലിയും റോഡ് ഷോയും വാരാണസിയിൽ സംഘടിപ്പിക്കുന്നുണ്ട്.

"ഞങ്ങൾ മോദിക്കും യോഗിക്കും മാത്രമേ വോട്ട് ചെയ്യൂ - യുപിയിൽ ആരും ഇത്രയും വികസനം നടത്തിയിട്ടില്ല. രാത്രി കറങ്ങാൻ ഇപ്പോൾ ഭയമില്ല. ഞങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നു," ഗൗരവ് ജയ്‌സ്വാൾ എന്ന വാരണാസി സ്വദേശി പറയുന്നു. "സ്ത്രീകൾക്കുള്ള മോദി-യോഗി സംഭാവനകൾ വലുതാണ്, അഖിലേഷ് യാദവിനെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ല. നമുക്ക് മോദിയാണ് ഏറ്റവും നല്ലത്." ജയ്‌സ്വാളിന്റെ ഭാര്യ പറഞ്ഞു.
"യോ ഗി ആദിത്യനാഥ് നന്നായി പ്രവർത്തിക്കുകയും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും വളരെയധികം വികസനം നടത്തുകയും ചെയ്തു. മറ്റൊരു പ്രധാന കാര്യം കാശി വിശ്വനാഥ് ഇടനാഴിയാണ്, വാരണാസിയിൽ അതിന്റെ സ്വാധീനം നിങ്ങൾക്ക് കാണാൻ കഴിയും. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇപ്പോൾ വലിയ തിരക്കില്ല." വാരണാസി സ്വദേശി അഭയ് സിംഗ് പറയുന്നു. ഛത്തീസ്ഗഡിൽ നിന്ന് വാരണാസി സന്ദർശിക്കാൻ എത്തിയ ചാന്ദ്കി ഗുപ്തയുടെ കുടുംബം യുപിയിൽ കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിക്ക് സീറ്റുകൾ ലഭിക്കുമെന്ന് തനിക്ക് തോന്നുന്നുവെന്നും വാരണാസിയിലെ വൃത്തിയെയും ഇടനാഴി നിർമ്മാണത്തെയും പ്രശംസിക്കുകയും ചെയ്തു.
വാരണാസിയിലെ ശക്തിയേറിയ പോരാട്ടം നടക്കുന്നത്. വാരണാസി തെക്ക്, വടക്ക് മണ്ഡലങ്ങളിലാണ്. രണ്ട് തവണ എംഎൽഎയായ ബിജെപിയുടെ രവീന്ദ്ര ജയ്‌സ്വാൾ ആണ് വാരണാസി വടക്ക് മത്സരിക്കുന്നത്. ബിജെപി മന്ത്രി നീലകണ്ഠ് തിവാരി എസ്പിയുടെ കാമേശ്വര് നാഥ് ദീക്ഷിത്തും തമ്മിൽ ആണ് വാരണാസി തെക്ക് സീറ്റിൽ മത്സരിക്കുന്നത്. കോൺഗ്രസ് നേതാവ് അജയ് റായ് വീണ്ടും മത്സരിക്കുന്ന പിന്ദ്ര സീറ്റിലെയും മന്ത്രി അനിൽ രാജ്ഭർ എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭറിന്റെ മകനുമായി മത്സരിക്കുന്ന ശിവ്പൂർ സീറ്റിലെയും പോരാട്ടം ശ്രദ്ധേയമാണ്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications