വോട്ട് അഖിലേഷിനെന്ന് ഭിന്നശേഷിക്കാരനായ യുവാവ്; വായിൽ കമ്പിട്ട് കുത്തി ബിജെപി നേതാവിന്റെ പ്രതികാരം
Recommended Video
ലക്നൗ: ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ബിജെപി നേതാവ് മുഹമ്മദ് മിയ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ഭിന്നശേഷിക്കാരന്റെ വായിലേക്ക് മുഹമ്മദ് മിയ വടി കുത്തിക്കയറ്റുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണിത്.
ബിജെപി നേതാവിനെ തടയാൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെയും ഇയാൾ കയ്യേറ്റ ശ്രമം നടത്തി. ഇരുവരും തമ്മിൽ ഏറെ നേരം വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. നേതാവിന്റെ ക്രൂരകൃത്യം വൈറലായതോടെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
BJP leader Mohammad Miya assaulting specially-abled youth in Sambhal after the latter passed negative remark about BJP leaders. The youth, who could barely put up a fight, can be heard saying 'Vote dunga Akhilesh ko' pic.twitter.com/eazAzwJzJE
— Piyush Rai (@PiyushRaiTOI) December 25, 2018
ദൃക്സാക്ഷികൾ വിവരം പോലീസിനെ അറിയിച്ചെങ്കിലും മുഹമ്മദ് മിയ സംഭവ സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് പോലീസ് എത്തുന്നത്. ഭിന്നശേഷിക്കാരനായ യുവാവിനെ തടഞ്ഞുവയ്ക്കുകയും യുവാവ് മദ്യപിച്ചിരുന്നതായി റിപ്പോർട്ട് നൽകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുവാവ് അപമാനിച്ച് സംസാരിക്കുകയായിരുന്നുവെന്നാണ് മുഹമ്മദ് മിയ ആരോപിക്കുന്നത്.