Get Updates
Get notified of breaking news, exclusive insights, and must-see stories!

കക്കൂസ് പരാമര്‍ശം; പ്രഗ്യാസിങിനെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു, ഒന്നും മിണ്ടാതെ പ്രഗ്യ

ദില്ലി: ബിജെപി എംപി പ്രഗ്യസിങ് താക്കൂറിന്റെ കക്കൂസ് പരാമര്‍ശം വിവാദമായിരിക്കെ ബിജെപി കേന്ദ്ര നേതൃത്വം അവരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ച പ്രഗ്യയോട് ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ താക്കീത് നല്‍കി. ജെപി നദ്ദയും പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമാണ് പ്രഗ്യയെ വിളിപ്പിച്ചത്. വിവാദ പരാമര്‍ശം നടത്താനുണ്ടായ കാരണം ചോദിച്ചപ്പോള്‍ പ്രഗ്യ ഒന്നും മിണ്ടാതെ നിന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

Sadhvi

അതേസമയം, വിഷയത്തില്‍ കടുത്ത പരിഹാസവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. പ്രധാനമന്ത്രിയെ ആണ് പ്രജ്ഞസിങ് വെല്ലുവിളിച്ചിരിക്കുന്നതെന്ന് ഒവൈസി പറഞ്ഞു. പ്രജ്ഞസിങ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. അവരും കക്കൂസ് വൃത്തിയാക്കുന്നവരും തുല്യരല്ല എന്നാണ് പ്രജ്ഞ കരുതുന്നതെന്നും ഒവൈസി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് മോദി പുതിയ ഇന്ത്യ നിര്‍മിക്കുകയെന്ന് ഒവൈസി ചോദിച്ചു. ബിജെപി എംപിമാരുടെ സാധാരണക്കാരോടുള്ള മനോഭാവമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസ കുറ്റപ്പെടുത്തി.

മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പ്രജ്ഞ സിങ്. മലേഗാവില്‍ സ്‌ഫോടനം നടത്തിയ കേസില്‍ പ്രതിയായ ഇവരെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു. പ്രചാരണ വേളയിലും ഒട്ടേറെ വിവാദ പരാമര്‍ശങ്ങളില്‍ പെട്ടു അവര്‍. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച് പ്രജ്ഞ രംഗത്തുവന്നതും വിവാദമായിരുന്നു.

ഞായറാഴ്ച ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള യോഗത്തിലാണ് പ്രജ്ഞ വിവാദ പരാമര്‍ശം നടത്തിയത്. എംപിയുടെ ജോലി എംഎല്‍എമാരുമായും കൗണ്‍സിലര്‍മാരുമായും ജനപ്രതിനിധികളുമായും ചേര്‍ന്ന് വികസനം ഉറപ്പാക്കുകയാണ്. അല്ലാതെ കക്കൂസും തോടുകളും വൃത്തിയാക്കുകയല്ല. ഇക്കാര്യം നിങ്ങള്‍ പ്രത്യേകം മനസിലാക്കണം. നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാന്‍ വേണ്ടിയല്ല ഞാന്‍ എംപിയായതെന്നും പ്രജ്ഞാസിങ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+