Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയില്‍ വിള്ളല്‍, ബുന്ധേല്‍ഖണ്ഡില്‍ നഷ്ടം ഈ സീറ്റുകള്‍, യുപിയില്‍ എസ്പി തിരിച്ചുവന്നേക്കും

ദില്ലി: ഉത്തര്‍പ്രദേശില്‍ വന്‍ തരംഗമാണ് ഇത്തവണ ബിജെപി ആവര്‍ത്തിച്ചത്. ഒരു തരി പോലും ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കാനും ഇതിലൂടെ യോഗി ആദിത്യനാഥിന് സാധിച്ചു. 255 സീറ്റാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. സഖ്യകക്ഷികള്‍ ചേര്‍ന്ന് 17 സീറ്റുകളും നേടി. എന്നാല്‍ ഈ വിജയത്തിനിടയിലും കല്ലുകടിയായി വലിയ തോല്‍വികള്‍ ബിജെപിക്ക് മുന്നിലുണ്ട്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തോറ്റതാണ് അമ്പരപ്പിക്കുന്ന ഏറ്റവും വലിയ തിരിച്ചടി. എന്നാല്‍ ബിജെപിയുടെ ഏറ്റവും വലിയ കോട്ടകളിലൊന്ന് ഇളകി തുടങ്ങുന്നതിന്റെ ലക്ഷണം ഇത്തവണ ബുന്ധേല്‍ഖണ്ഡില്‍ നിന്ന് കാണാന്‍ സാധിക്കുന്നുണ്ട്. അതാണ് യോഗിയെ ആശങ്കപ്പെടുത്തുന്നത്.

1

ബിജെപിയുടെ കോട്ടയായി കാണുന്ന മണ്ഡലങ്ങളാണ് ബുന്ധേല്‍ഖണ്ഡിലുള്ളത്. 2017ല്‍ ഇവിടെയുള്ള ഇരുപത് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഏഴ് ജില്ലകളിലായിട്ടാണ് ഈ ഇരുപത് മണ്ഡലങ്ങളുള്ളത്. ചിത്രകൂട്, ബന്ധ, ജാന്‍സി, ജലായൂന്‍, ഹമിര്‍പൂര്‍, മഹോബ, ലളിത്പൂര്‍ എന്നിവയാണ് യുപിയിലെ ബുന്ധേല്‍ഖണ്ഡ് ജില്ലകള്‍. മധ്യപ്രദേശില്‍ ആറ് ജില്ലകള്‍ ബുന്ധേല്‍ഖണ്ഡിന്റെ ഭാഗമായിട്ടുണ്ട്. ഇത്തവണ പക്ഷേ യുപിയില്‍ ഈ മേഖലയില്‍ നിന്ന് 17 സീറ്റാണ് എന്‍ഡിഎയ്ക്ക് നേടാനായത്. ബിജെപിക്ക് 14 സീറ്റാണ് ലഭിച്ചത്. ബാക്കി മൂന്നും സഖ്യകക്ഷിയായ അപ്‌നാദള്‍ സ്വന്തമാക്കി. 2012ന് മുമ്പ് ഇവിടെ മൂന്ന് സീറ്റ് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്.

2

ചിത്രകൂട് ബിജെപി 2017ല്‍ വിജയിച്ച മണ്ഡലമാണ്. ഈ മണ്ഡലം ബിജെപിയില്‍ നിന്ന് എസ്പി തിരിച്ചുപിടിച്ചു. എസ്പിക്ക് 43.23 ശതമാനം വോട്ട് ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് 34.62 ശതമാനമാണ്. ബാന്ധയില്‍ ബിജെപിയായിരുന്നു 2017ല്‍ ജയിച്ചത്. ഇത്തവണയും ബിജെപി തന്നെ ജയിച്ചു. പക്ഷേ മത്സരം കടുത്തു. 41.34 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചു. എസ്പിക്ക് 33.63 ശതമാനം വോട്ടും ലഭിച്ചു. മാണിക്ക്പൂരില്‍ മത്സരം കടു കട്ടിയായിരുന്നു. അപ്‌നാദള്‍ ഈ മണ്ഡലം ജയിച്ചു. പക്ഷേ എസ്പിക്ക് 34.67 ശതമാനം വോട്ട് ലഭിച്ചു. അപ്‌നാദളിന് 35.17 ശതമാനം വോട്ടും ലഭിച്ചു. ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെന്ന് വ്യക്തം.

3

നരെയ്‌നിയിലും മത്സരം കടുപ്പമായിരുന്നു. ഇത് ബിജെപി മത്സരിച്ച മണ്ഡലം. പക്ഷേ അപ്‌നാദള്‍ മത്സരിച്ചതോടെ മത്സരം കടുപ്പമായി. എസ്പിക്ക് 34.67 ശതമാനം വോട്ടാണ് ലഭിച്ചത്. അപ്‌നാദളിന് 35.17 ശതമാനം വോട്ടും ലഭിച്ചു. ഇതോടെ കടുത്ത മത്സരമാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ബാബേറു മണ്ഡലം പക്ഷേ എസ്പി പിടിച്ചെടുത്തു. ബിജെപി 35.15 ശതമാനം വോട്ട് ലഭിച്ചു. സമാജ് വാദി പാര്‍ട്ടിക്ക് 38.75 ശതമാനം വോട്ടും ലഭിച്ചു. ലളിത്പൂര്‍ പക്ഷേ പിന്നീട് ഒരു ബുദ്ധിമുട്ടുണ്ടാവേണ്ടെന്ന് കരുതി. ലളിതപൂരിലും ബിജെപി രക്ഷപ്പെട്ടു. ബിജെപി 52.99 ശതമാനം വോട്ട് നേടിയത്. അവിടെ പോയപ്പോള്‍ പല മോഹങ്ങളും തിരികെ വരാന്‍ തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

4

മെഹ്‌റോനയിലും ജേതാവയതും എസ്പിയെ ധ്യാനിച്ച് കൊണ്ടാണ്. മേഹറോനിയില്‍ 54.86 ശതമാനം വോട്ട് പിടിക്കാന്‍ എസ്പിക്ക് സാധിച്ചില്ല. 17.33 കൊണ്ടുപോകാന്‍ സമ്മതിക്കില്ല. ജാന്‍സി നഗര്‍, ബബിന, എന്നിവിടങ്ങളിലാണ് അഭിമുഖം നടക്കുന്നത്. ബിജെപിക്ക് ബബിനയിലെ 325 വോട്ട് എസ്പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. ബാബിനയില്‍ 50.44 ശതമാനം ബിജെപി നേടിയത്. എസ്പി സ്ഥാനാര്‍ത്ഥി 31.56 ബിജെപിയേക്കാള്‍ എത്രയോ താഴെയാണ്. മധോഗഡ്, കാല്‍പ്പി, മൗറാനിപൂരില്‍ ബിജെപിക്ക് വോട്ട് നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ബിജെപിയുടെ ഉറച്ച സീറ്റുകളാണ്. എന്താണ് വോട്ട് കുറഞ്ഞത് എന്ന് നേതാക്കള്‍ തന്നെ പരിശോധിക്കേണ്ടി വരും.

5

മധോഗഡ്, കാപി, ഒറായ്, എന്നിവിടങ്ങളിലും ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. മോദി-യോഗി തരംഗം യുപിയിലുണ്ടായിട്ടും സ്വന്തം കോട്ടയില്‍ വോട്ട് കുറഞ്ഞതും ചില മണ്ഡലങ്ങള്‍ കൈവിട്ടതും അമ്പരപ്പിക്കുന്ന കാര്യമാണ്. ബിജെപിക്കെതിരെ ഈ മണ്ഡലങ്ങളില്‍ ഭരണവിരുദ്ധമുണ്ടെന്ന് വ്യക്തം. നിലവില്‍ യോഗി ഭരണത്തിനെതിരെയുള്ള പ്രശ്‌നങ്ങള്‍ അഖിലേഷ് പറയുമ്പോള്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഇതിനെ ഗൗരവത്തോടെ കാണുന്നത്. എന്നാല്‍ ബിജെപി കോട്ടയില്‍ കയറിയുള്ള എസ്പിയുടെ മുന്നേറ്റം അവരെ വീഴ്ത്താനാവുമെന്ന സൂചനയാണ് നല്‍കുന്നത്. എസ്പിയുടെ പ്രചാരണത്തിന് ജനങ്ങളെ ആകര്‍ഷിക്കാനായില്ല എന്നത് മാത്രമാണ് പ്രശ്‌നം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+