വകുപ്പ് വിഭജനത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി: ഇടഞ്ഞുനിന്ന് നിതിന്‍ പട്ടേല്‍, രുപാനിയോട് ശത്രുത
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ അധികാരപ്പോര്. വകുപ്പ് തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഓഫീസിലെത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ഗാന്ധിനഗറിലെ സാച്ചിവലയിലെ ഓഫീസില്‍ മറ്റ് മന്ത്രിമാരെല്ലാം ചാര്ജ്ജെടുത്തുവെങ്കിലും പട്ടേല്‍ വിട്ടുനില്‍ക്കുകയായിരുന്നു.
വിജയ് രുപാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിന് ശേഷം ചേര്‍ന്ന വകുപ്പ് വിഭജനം സംബന്ധിച്ച യോഗത്തിലാണ് പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി രുപാനിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുള്ളത്. സുപ്രധാന വകുപ്പുകളില്‍ നിന്ന് തന്നെ മാറ്റിയ നടപടിക്കെതിരെയാണ് പട്ടേല്‍ രോഷം പ്രകടിപ്പിച്ചിട്ടുള്ളത്. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവച്ചേക്കുമെന്ന സൂചനകളാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അധികാരത്തര്‍ക്കം സംബന്ധിച്ച വിവാദങ്ങളില്‍ പട്ടേലില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.

ധനവകുപ്പും നഗരവികസനവും
ധനവകുപ്പും നഗരവികസന വകുപ്പും ലഭിക്കണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ പട്ടേല്‍. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം പട്ടേലിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം വിജയ് രുപാനിയുമായുള്ള അഭിപ്രായ ഭിന്നത ചൂണ്ടിക്കാണിച്ച് നിതിന്‍ പട്ടേല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച യോഗത്തിലും പട്ടേല്‍ നിലപാട് വ്യക്തമാക്കിയത്.

ഓഫീസിലെത്തിയില്ല
ധനവകുപ്പും നഗരവികസനവുമുള്പ്പെടെയുള്ള വകുപ്പുകള്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടുവെങ്കിലും രണ്ട് വകുപ്പുകളും പട്ടേലിന് നല്കാന് പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇതോടെ സുപ്രധാന വകുപ്പുകളില്‍ നിന്ന് തന്നെ മാറ്റിയ നടപടിക്കെതിരെ പട്ടേല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവച്ചേക്കുമെന്ന സൂചനകളാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അധികാരത്തര്‍ക്കം സംബന്ധിച്ച വിവാദങ്ങളില്‍ പട്ടേലില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.
ധനവകുപ്പും നഗരവികസനവും

എംഎല്‍എമാരുടെ രാജി ഭീഷണി
വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ രാജി ഭീഷണിയുമായി ചില എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്ത പക്ഷം പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവെയ്ക്കുമെന്നാണ് വഡോദര എംഎല്‍എ രാജേന്ദ്രത്രിവേദിയുടെ ഭീഷണി. കൂട്ടായ്മയുടെ വിജയം നേടിയെന്ന് അവകാശപ്പെടുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് വകുപ്പ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ സമ്മാനിക്കുന്നത്.

രുപാനിയും പട്ടേലും തന്നെ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് മുന്‍ മുഖ്യമന്ത്രി വിജയ് രുപാനി മുഖ്യമന്ത്രിയായും നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായും തുടരുമെന്ന് നിശ്ചയിച്ചത്. ഇരുവര്‍ക്കും പുറമേ 19 മന്ത്രിമാരാണ് ഗുജറാത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതില്‍ 11 പേര് കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. 19 മന്ത്രിമാരില്‍ ഏഴ് പേര് സൗരാഷ്ട്രയില്‍ നിന്നുള്ളവരും ആറ് പേര് സൗത്ത് ഗുജറാത്തില്‍ നിന്നും രണ്ടുപേര്‍ സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നുമുള്ളവരുമാണ്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications