Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി ജെ പി ദേശീയ നിർവ്വാഹകസമിതി യോഗം ഇന്ന്; വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ

ബി ജെ പി ദേശീയ നിർവ്വാഹകസമിതി യോഗം ഇന്ന്; വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ

നൃൂഡൽഹി: ബി ജെ പി ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യോഗമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നതിനായാണ് ഇന്ന് ബിജെപി ഭാരവാഹികളുമായി യോഗം ചേരുന്നത്. ഡൽഹിയിലാണ് യോഗം ചേരുന്നത്.

modi

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുൾപ്പെടെ ബി ജെ പിയിലെ 124 ദേശീയ നിർവ്വാഹകസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ നില നിൽക്കെ ചിലർ ഓൺലെനായും മറ്റ് ചിലർ നേരിട്ടുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നടത്തും. സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട രൂപീകരിക്കുകയും വിവിധ വിഷയങ്ങളിൽ പാർട്ടി തന്ത്രം രൂപപ്പെടുത്തുകയും ചെയ്യും. എന്നാൽ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ യോഗത്തിന്റെ ഉദ്ഘാടന നടത്തും. തുടർന്ന് അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങൾ പാർട്ടി അംഗങ്ങളുമായി ചർച്ച ചെയ്യും.

യോഗത്തിന്റെ വേദിയിൽ മോദി സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' പരിപാടികളെക്കുറിച്ചും പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യ വിതരണം നൽകൽ, കോവിഡ് -19 വാക്സിനേഷൻ പ്രക്രിയ തുടങ്ങി രാജ്യത്തിന്റെ പാവപ്പെട്ടവരെക്കുറിച്ചും പാർട്ടി ചർച്ച നടത്തും. യോഗത്തിൽ ഒരു രാഷ്ട്രീയ പ്രമേയമെങ്കിലും പാസാക്കുമെന്ന് പ്രതീക്ഷിക്കുത്തതായി ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.

ബി ജെ പി അംഗങ്ങൾ എല്ലാ കോവിഡ് -19 ബാധിതർക്കും അനുശോചന സന്ദേശവും നൽകും. പകർച്ചവ്യാധിക്കെതിരെ പോരാടാൻ ആളുകളെ സഹായിക്കുന്നതിൽ പാർട്ടിയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി ദേശീയ നിർവ്വാഹതസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, ചില മുഖ്യമന്ത്രിമാർ കൊറോണ വൈറസ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി യോഗത്തിൽ ചേരും.

13 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 29 നിയമസഭകളിലെ മൂന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രകടനം ശക്തമാക്കുന്ന വിഷയം നില നിൽക്കുന്ന സാഹചര്യത്തിൽ ഈ യോഗത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. അതേസമയം, അസമിലും മധ്യപ്രദേശിലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ഹിമാചൽ പ്രദേശിലെ മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്‌സഭാ സീറ്റും ബി.ജെ.പിക്ക് നഷ്ടമായി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൂടുതൽ കൈയ്യടക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+