കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഒരു അമിത് ഷായെക്കൂടി വേണം?

Google Oneindia Malayalam News

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുക എന്നത് പോലുള്ള ടെക്‌നിക്കല്‍ കാര്യങ്ങള്‍ പോലും ചെയ്യാതെ രൂപ ഗാംഗുലിയെ നേതാവാക്കി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിക്ക് പറ്റിയ തെറ്റ്. കിരണ്‍ ബേദിയുടെ രാഷ്ട്രീയ മികവ് അറിയുന്നതിന് മുമ്പേ ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അതേ തെറ്റ്. കിരണ്‍ ബേദി ഒരു മാസ്റ്റര്‍ സ്‌ട്രോക് ആണെന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും ഫലം വന്നപ്പോള്‍ ആ പ്രതീക്ഷകള്‍ അമ്പേ പാളി.

നരേന്ദ്ര മോദിയും അമിത് ഷായും ആവര്‍ത്തിച്ച് പറയുന്ന ഐക്യം പാര്‍ട്ടിയില്‍ ഇല്ലാതാകുന്ന കാഴ്ചയാണ് ദില്ലിയില്‍ കണ്ടത്. ജനുവരിയില്‍ മാത്രം പാര്‍ട്ടിയിലെത്തിയ രൂപ ഗാംഗുലിയെ മേയര്‍ സ്ഥാനാര്‍ഥിയായി മുന്നോട്ട് വെച്ചപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചതും മറ്റൊന്നല്ല. ശാരദ ചിട്ടി തട്ടിപ്പും മറ്റും ചൂഷണം ചെയ്യാന്‍ ബംഗാളില്‍ ബി ജെ പിക്കും പാര്‍ട്ടി നേതാക്കള്‍ക്കും സാധിച്ചില്ല.

amit-shah

അടുത്ത വര്‍ഷത്തെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ അമിത് ഷായെപ്പോലെ ഒരു നേതാവ് ബംഗാളില്‍ ബി ജെ പിക്ക് ഉണ്ടായേ പറ്റൂ. നേതാവ് മാത്രമല്ല, പാര്‍ട്ടി സംവിധാനവും ശക്തിപ്പെടണം. പുതിയ മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ കൂടി വരുമ്പോള്‍ പഴയ മെമ്പര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല. ഇത് പഴയ മെമ്പര്‍മാരെ ചൊടിപ്പിക്കുന്നുണ്ട് എന്നും കൊല്‍ക്കത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

<strong>അടുത്ത പേജില്‍ : എന്തിനാണ് ബിജെപി ഗ്ലാമര്‍ താരങ്ങള്‍ക്ക് പിന്നാലെ പായുന്നത്</strong>അടുത്ത പേജില്‍ : എന്തിനാണ് ബിജെപി ഗ്ലാമര്‍ താരങ്ങള്‍ക്ക് പിന്നാലെ പായുന്നത്

English summary
The Bharatiya Janata Party (BJP) is clearly struggling to hold its fort together in West Bengal where it has grown rapidly over the last one year. Ahead of the civic polls, the party is facing a steep task to manage dissenters who have not received tickets. The state leadership is trying to defend the chaos saying it is normal in a rapidly expanding outfit, but not many are ready to buy the theory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X