രാമക്ഷേത്ര വിവാദത്തിന് തിരികൊളുത്തി വിഎച്ച്പിയും ശിവസേനയും; നിര്‍മാണം ഉടന്‍ തുടങ്ങണം
സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പ്രമുഖ കക്ഷികളെ മലര്‍ത്തിയടിച്ചാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി 312 സീറ്റ് നേടിയിരിക്കുന്നത്.
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച വിജയം നേടിയ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമക്ഷേത്രം വിവാദം വീണ്ടും പുകയുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ബിജെപിയുടെ വിജയത്തെ അവര്‍ സ്വാഗതം ചെയ്തു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഇതാണ് അനുയോജ്യമായ സമയം. നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കണം. ഇനി വൈകുന്നത് ബിജെപിക്ക് തിരിച്ചടിയാണെന്നും ആര്‍എസ്എസിന്റെ പോഷക സംഘടനയായ വിഎച്ച്പി വ്യക്തമാക്കി.

ബിജെപിയുടെ നിയമസഭാ പ്രകടനത്തെ അഭിനന്ദിച്ച ശിവസേന രാമക്ഷേത്രം നിര്‍മിക്കാന്‍ ഉടന്‍ തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ടു. രാമന്റെ പ്രവാസ ജീവിതം അവസാനിച്ചിരിക്കുന്നു. ഇനി വേഗത്തില്‍ ക്ഷേത്ര നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്രം പണിയുന്നത് ഹൈന്ദവ സമൂഹത്തിന്റെ സ്വപ്നമാണ്. അത് യാഥാര്‍ഥ്യമാക്കുന്നത് ഇനി വൈകിക്കൂടാ. നേരത്തെ ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഉത്തര്‍ പ്രദേശില്‍ ബിജെപി ജയിച്ചതോടെ ഇനി യാതൊരു സംശയവുമില്ലെന്നും ക്ഷേത്രം ഉയരുമെന്നും വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പ്രമുഖ കക്ഷികളെ മലര്‍ത്തിയടിച്ചാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി 312 സീറ്റ് നേടിയിരിക്കുന്നത്. ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും മല്സരിപ്പിക്കാതിരുന്ന ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന് നേരത്തെ വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് ബിജെപിയുടെ വിജയം.

അയോധ്യയില്‍ ബാബരി മസ്ജിദ് നില നിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. സാധാരണ എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ ഈ വാഗ്ദാനം നല്‍കാറുണ്ട്. പക്ഷേ, ഇത്ര ഭൂരിപക്ഷം കിട്ടാറില്ല. നിലവില്‍ മൃഗീയ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ ക്ഷേത്ര നിര്‍മാണവുമായി ബിജെപി മുന്നോട്ട് വരാനാണ് സാധ്യത.

കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് അവര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഈ ആവശ്യം വിഎച്ച്പിയും ശിവസേനയും ഉന്നയിച്ചത് ക്ഷേത്രനിര്‍മാണ കാര്യത്തില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കും.

2019ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സ്ഥിതി തുടരുകയാണെങ്കില്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ രാമക്ഷേത്ര വിവാദം ഉയര്‍ത്തിയാല്‍ പൊതുതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്ക ചില നേതാക്കള്‍ പങ്കുവച്ചിരുന്നു.

1990 കളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രാമജന്മ ഭൂമി പ്രസ്ഥാനം തുടങ്ങിയിരുന്നു. ഇത് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏറെ ഗുണം ചെയ്യുകയുമുണ്ടായി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് വിഎച്ച്പിയുടെ നിലപാട്.

തിരഞ്ഞൈടുപ്പ് പ്രചാരണ വേളയില്‍ ബിജെപി രാമക്ഷേത്ര വിവാദം വിഷയമാക്കിയിരുന്നില്ല. വികസനവും നോട്ട് നിരോധനവും വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന ചില പരാമര്‍ശങ്ങളുമായിരുന്നു ബിജെപിയുടെ തുറുപ്പ്ചീട്ട്. എന്നാല്‍ സാധാരണ അവര്‍ ഉയര്‍ത്തിക്കാട്ടുന്ന രാമക്ഷേത്രത്തെ കുറിച്ച് ഇത്തവണ മൗനം പാലിക്കുകയായിരുന്നു.

രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാക്കള്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം പറയുക മാത്രമായിരുന്നു ചെയ്തത്. അതൊരു പ്രചാരണ വിഷയമാക്കിയിരുന്നില്ല. യോഗി ആദിത്യനാഥ് എംപിയും വിനയ് കത്യാരും രാമക്ഷേത്രം വിശ്വാസികളുടെ ആവശ്യമാണെന്നായിരുന്നു പ്രതികരിച്ചിരുന്നത്.

എന്നാല്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ പ്രമുഖ നേതാക്കളൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകൂവെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications