ത്രിപുരയില്‍ വീണ്ടും ബിജെപി പടയോട്ടം; 97 ശതമാനം സീറ്റിലും വിജയം, പക്ഷെ പ്രതിപക്ഷത്തിന് പറയാനുണ്ട്
അഗർത്തല: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ആവർത്തിച്ച് ഭരണ കക്ഷിയായ ബി ജെ പി. പ്രധാന എതിരാളികളായ ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ബി ജെ പിയുടെ മുന്നേറ്റം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 97 ശതമാനം സീറ്റുകളും ബി ജെ പി തൂത്തുവാരി. ഗ്രാമപഞ്ചായത്തുകളിലെയും പഞ്ചായത്ത് സമിതികളിലെയും ജില്ലാ പരിഷത്തുകളിലെയും 71 ശതമാനം സീറ്റുകളിലും എതിരില്ലാതെ നേരത്തെ തന്നെ ബി ജെ പി നേടിയിരുന്നു.
ശേഷിക്കുന്ന 29 ശതമാനം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആഗസ്ത് എട്ടിനായിരുന്നു നടന്നത്. വോട്ടെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയാകുകയും ചെയ്തു. 606 ഗ്രാമപഞ്ചായത്തുകളിൽ 584ഉം 35 പഞ്ചായത്ത് സമിതികളിൽ 34ഉം എട്ട് ജില്ലാ പരിഷത്തുകളിൽ എട്ടും ബി ജെ പി സ്വന്തമാക്കി. എട്ട് ജില്ലാ പരിഷത്തുകളിൽ മത്സരിച്ച 96 സീറ്റുകളിൽ 93 സീറ്റുകളും ബി ജെ പി നേടിയപ്പോള്‍ കോൺഗ്രസിന് കേവലം രണ്ട് സീറ്റിലും സി പി എമ്മിന് ഒരു സീറ്റിലുമാണ് വിജയിക്കാന്‍ സാധിച്ചത്.

പഞ്ചായത്ത് സമിതികളുടെ കാര്യത്തിൽ, വോട്ടെടുപ്പ് നടന്ന മൊത്തം 188 സീറ്റുകളിൽ 173ലും ഭരണ കക്ഷി വിജയക്കൊടി പാറിച്ചു. സി പി ഐ എമ്മും കോൺഗ്രസും യഥാക്രമം ആറ്, എട്ട് സീറ്റുകൾ നേടി. 1819 ഗ്രാമപഞ്ചായത്തുകളിൽ മത്സരിച്ച ബി ജെ പി 1476 വിജയിച്ചപ്പോള്‍ സി പി ഐ എം, കോൺഗ്രസ്, തിപ്ര മോത എന്നിവർക്ക് യഥാക്രമം 148, 151, 24 സീറ്റുകളാണ് സ്വന്തമാക്കാനായത്.
വിജയത്തില്‍ ബി ജെപി വന്‍ ആഘോഷം നടത്തിയപ്പോള്‍ 71 ശതമാനം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ സാധിക്കാതിരുന്നത് ഭരണകക്ഷിയുടെ അക്രമണം കാരണമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. അതേസമയം, ബി ജെ പിക്ക് ചരിത്ര വിജയം നൽകി അനുഗ്രഹിച്ചതിന് ത്രിപുരയിലെ ജനങ്ങൾക്ക് നന്ദി അർപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയുടെ ശരാശരി വിജയമാർജിൻ 97 ശതമാനമാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ റജിബ് ഭട്ടാചാര്യയും വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷ പാർട്ടികൾക്ക് സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞ ഇടങ്ങളിൽ ബി ജെ പിക്കെതിരെ കടുത്ത പോരാട്ടം നടത്താന്‍ സാധിച്ചതിനാല്‍ തിരഞ്ഞെടുപ്പ് വിധി ഭരണ പക്ഷത്തിനുള്ള "മുന്നറിയിപ്പ്" എന്നാണ് പ്രതിപക്ഷമായ സി പി ഐ എം വിമർശിക്കുന്നത്.
"സൗത്ത് ത്രിപുര ജില്ലയിലെ രാജ്‌നഗറിൽ ജില്ലാ പരിഷത്തിലെ ഒരു സി പി ഐ എം സ്ഥാനാർത്ഥിയെ ഭരണകക്ഷിയുടെ ഗുണ്ടകൾ കൊലപ്പെടുത്തി. 71 ശതമാനം സീറ്റുകൾ നേടിയിട്ടും തെരഞ്ഞെടുപ്പിലും വോട്ടെണ്ണൽ പ്രക്രിയയിലും ഭരണകക്ഷി പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തി," ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി പറഞ്ഞു.
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications