Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോഡ്‌സെ ഗാന്ധിയെ കൊന്നു, പ്രഗ്യാ സിംഗ് ഇന്ത്യയുടെ ആത്മാവിനെയും, വിമര്‍ശനവുമായി നൊബേല്‍ ജേതാവ്!!

ദില്ലി: നാഥുറാം ഗോഡ്‌സെയെ ദേശ്‌സ്‌നേഹിയാക്കിയ പ്രഗ്യാ സിംഗ് താക്കൂറിനെ രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. മഹാത്മാഗാന്ധി അധികാരത്തിനും രാഷ്ട്രീയത്തിനും മുകളിലാണെന്ന് സത്യാര്‍ത്ഥി പറഞ്ഞു. പ്രഗ്യാ സിംഗിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തകയാണെന്നും, ബിജെപി അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും സത്യാര്‍ത്ഥി ആവശ്യപ്പെട്ടു.

1

അതേസമയം പ്രഗ്യയുടെ പരാമര്‍ശത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടയിലാണ് സത്യാര്‍ത്ഥിയുടെ വിമര്‍ശനം കൂടിയെത്തുന്നത്. നടന്‍ കമല്‍ഹാസന്‍ ഗോഡ്‌സെ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞിരുന്നു, ഇതിന് മറുപടിയായിട്ടാണ് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നും, എല്ലാകാലത്തും അതങ്ങനെ തുടരുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞത്.

ഗോഡ്‌സെ ഗാന്ധിയുടെ ശരീരത്തെ ഇല്ലാതാക്കി. എന്നാല്‍ പ്രഗ്യാ സിംഗിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവ്, അഹിംസാ നയം, സമാധാനം, സഹിഷ്ണുത, എന്നിവയെ ഇല്ലാതാക്കുകയാണെന്നും ബിജെപി ചെറിയ നേട്ടം മനസ്സില്‍ കണ്ട് പ്രവര്‍ത്തിക്കരുതെന്നും, രാജ്യധര്‍മം മനസ്സില്‍ കണ്ട് പ്രഗ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കൈലാഷ് സത്യാര്‍ത്ഥി ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് മാപ്പുപറഞ്ഞിരുന്നു. പ്രഗ്യയോട് വിശദീകരണം നല്‍കാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക സമിതിക്ക് മുന്നിലും ഹാജരാകേണ്ടി വരും. അമിത് ഷാ പാര്‍ട്ടിയുടെ നിലപാടല്ല ഇതെന്നും വ്യക്തമാക്കിയിരുന്നു. പ്രഗ്യക്ക് മാപ്പില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ബാപ്പുവിനെ അവര്‍ അപമാനിച്ചെന്നും മോദി പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+