മോദി നപുംസകം എന്ന് മന്ത്രി സല്മാന് ഖുര്‍ഷിദ്
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ നപുംസകം എന്ന് വിളിച്ച് കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി ജെ പി നേതാക്കളടക്കമുള്ള പ്രമുഖര്‍ സല്മാന് ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ അപലപിച്ചു. സല്മാന് ഖുര്‍ഷിദിനെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസവും സംസ്കാരവും അവകാശപ്പെടുകയും കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്നും ഇത്തരം പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് പൊതുവെയുള്ള പ്രതികരണം.
സല്മാന് ഖുര്‍ഷിദിന് മാനസിക നില തെറ്റി എന്നാണ് ബി ജെ പി നേതാവ് യാടിന് ഓസ പറഞ്ഞത്. ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയല്ല, അപലപിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ മാനസിക നില തെറ്റി എന്നാണ് തോന്നുന്നത്. ഇത്തരം പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും ഇച്ഛാഭംഗമാണ് ഇത് കാണിക്കുന്നത്.

വിലകുറഞ്ഞ പരാമര്‍ശമാണ് സല്മാന് ഖുര്‍ഷിദ് നടത്തിയത് എന്ന് ഗുജറാത്ത് മന്ത്രിയും മോദിയുടെ അടുത്ത നേതാവുമായ ജയ് നാരായണന് വ്യാസ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തരായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മുന്‍പ് മോദിയെ എ ഐ സി സി സമ്മേളനത്തിലേക്ക് ചായ വില്ക്കാന് ക്ഷണിച്ചതും വിവാദമായിരുന്നു.
ഫറൂഖബാദിലെ ഒരു റാലിയിലാണ് കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെനപുംസകം എന്ന് വിളിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അത് തടയാന്‍ മോദിക്ക് ശക്തിയുണ്ടായിരുന്നില്ല. മോദി കൊന്നു എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ കൊലപാതകം തടയാനുള്ള ശക്തി മോദിക്ക് ഉണ്ടായില്ല - ഫറൂഖബാദിലെ എം പി കൂടിയായ ഖുര്‍ഷിദ് പറഞ്ഞു.
-
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ












Click it and Unblock the Notifications