Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമ കാണണമെങ്കിൽ കാവി നിറത്തിലുള്ള ഷാൾ നീക്കണം': ഇതാണോ ശിവസേന മുന്നോട്ട് വക്കുന്ന ഹിന്ദുത്വ ?

മുംബൈ : നാസിക്കിൽ കശ്‌മീർ ഫയൽസ്‌ സിനിമ കാണാൻ തീയേറ്ററിലെത്തിയ യുവതികളോട് കാവിനിറത്തിലുള്ള ഷാൾ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട സംഭവത്തിൽ ശിവസേനക്കെതിരെ പ്രതികരണവുമായി ബിജെപി. ശിവസേന മുന്നോട്ട് വക്കുന്ന ഹിന്ദുത്വ അജണ്ഡയാണോ തീയേറ്ററിൽ കണ്ടതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറയോട് ബിജെപി ചോദിക്കുന്നു. ബുധനാഴ്‌ച നാസിക്കിലെ ഒരു തീയേറ്ററിലാണ് സംഭവം ഉണ്ടായത്. ഗ്രീൻ ബ്ലഡ്‌ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ബിജെപി ശിവസേനയെ ട്വിറ്ററിലൂടെ ചോദ്യം ചെയ്‌തത്. താക്കറെ നയിക്കുന്ന ശിവസേന ജനാബ്‌ സേനയാണെന്നും വിമർശനം ഉന്നയിച്ചു.

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്‌മീർ ഫയൽസ് ഇതിനകം 200 കോടി ക്ലബിൽ ഇടംനേടി. മാർച്ച് 11നാണ് സിനിമ റിലീസ് ചെയ്‌തത്. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേ സമയം ചിത്രം മുന്നോട്ട് വക്കുന്ന കാഴ്‌ചപ്പാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ തന്നെ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ശിവസേനയും ബിജെപിയും

സഖ്യകക്ഷികളായിരുന്ന ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് വർഷങ്ങളുടെ ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് മഹാരാഷ്‌ട്രയിൽ ശിവസേനയും കോൺഗ്രസും എൻസിപിയും ചേർന്ന് ഭരണത്തിൽ കയറുകയായിരുന്നു. ഇതിന് പിന്നാലെ ശിവസേനക്ക് നേരെ നേരിട്ടും ഒളിയമ്പുകളാലും ബിജെപി ആരോപണങ്ങൾ ഉന്നയിച്ച് പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്.

ഇഡിയെ രാഷ്‌ട്രീയ ആയുധമാക്കുന്ന ബിജെപി

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ ആറ് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍കാലികമായി കണ്ടുകെട്ടിയിരുന്നു. താക്കറെയുടെ ബന്ധു ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെ വര്‍ത്തക് നഗറിലെ 'നീലാംബരി' പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തി.

ഇഡിക്കെതിരെ വിമർശനം

ഗുജറാത്ത് പോലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ.ഡി ഓഫീസുകള്‍ അടച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ബംഗാളിലോ മഹാരാഷ്ട്രയോ ഇ.ഡിയുടെ പീഡനത്തിന് വഴങ്ങില്ലെന്നും മമതാ ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്‌ത സംഭവം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+