അയോഗ്യരെ കൈവിടില്ലെന്ന് യെഡിയൂരപ്പ!! എല്ലാവരേയും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചേക്കും
ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. അയോഗ്യത സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധി വരുന്നതുവരെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. അയോഗ്യത കല്‍പ്പിച്ച മുന്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഈ മാസം 22 ന് വിധി വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ട നിലയിൽ; കുത്തിക്കൊന്നത് മുഖ്യമന്ത്രിക്കെതിരെ പരാതിനൽകിയ വ്യക്തിയെ!!
കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ 17 എംഎല്‍എമാരെയാണ് സ്പീക്കര്‍ രമേശ് കുമാര്‍ ജുലൈയില്‍ അയോഗ്യരാക്കിയത്. ഈ ഡിസംബര്‍ 15 നാണ് ഇവരുടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ഹരിയാണയ്ക്കുമൊപ്പം ഒക്ടോബര്‍ 21 നായിരുന്നു ഈ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് തീയതി നീട്ടുകയായിരുന്നു.
അയോഗ്യര്‍ക്ക് അനുകൂലമായ വിധി ഉണ്ടായാല്‍ എല്ലാവരേയും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇത് പാര്‍ട്ടിക്ക് അനുകൂല വിധിയുണ്ടാക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. നിലവില്‍ നേരിയ ഭൂരിപക്ഷത്തിലാണ് കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ തുടരുന്നത്. കുറഞ്ഞത് 6 സീറ്റിലെങ്കിലും വിജയിച്ചില്ലേങ്കില്‍ ബിജെപി ഭരണം പ്രതിസന്ധിയില്‍ ആയേക്കും.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര് നയിക്കും? പോരാട്ടത്തിന് ബിജെപി- ജെഡിയു സഖ്യമെന്ന് ഷായുടെ മറുപടി
അതേസമയം അയോഗ്യരെ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയില്‍ കലാപം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ അടക്കം നേതൃത്വത്തിനതിരെ രംഗത്തെത്തി. പാര്‍ട്ടി നേതാക്കളെ പരിഗണിക്കാതെ പുറത്ത് നിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കിയാല്‍ കടുത്ത തിരുമാനങ്ങള്‍ക്ക് വരെ മുതിരുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര ഭീഷണി ഭയന്ന് ബിജെപി വിമതരെ കൈവെടിഞ്ഞാല്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയില്‍ ആയേക്കും.
അതിനിടെ തിരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ വ്യക്തമാക്കി. സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അയോഗ്യരാക്കപ്പെട്ട 3 ഡെഡിഎസ് നേതാക്കളേയും തിരിച്ചെടുക്കില്ലെന്നും ദേവഗൗഡ പറഞ്ഞു.