കേന്ദ്രമന്ത്രി സഭയിലേക്ക് പുതുമുഖങ്ങൾ? തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അഴിച്ച് പണിക്ക് ബിജെപി
ദില്ലി: നിർണായകമായ ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പാർട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും സമ്പൂർണ അഴിച്ച് പണിക്കൊരുങ്ങി ബി ജെ പി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുൻപ് മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം. എന്നാൽ എത്ര പേർ മന്ത്രിസഭയിൽ എത്തുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ ആദ്യ പുനഃസംഘടന നടന്നത്. അന്ന് 12 പേർക്കായിരുന്നു അവസരം ലഭിച്ചത്. മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് അന്ന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേകർ എന്നിവരായിരുന്നു സ്ഥാനം നഷ്ടപ്പെട്ടവർ. ഇത്തവണ നിയസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചായിരിക്കും പുനഃസംഘടനയെന്നാണ് റിപ്പോർട്ടുകൾ.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് വരും വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരുക്കുന്നത്. ഇക്കുറി ബിജെപിയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉയരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക, വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുര, മേഘാലയ, മധ്യപദേശ് എന്നിവിടങ്ങളിൽ എല്ലാം കടുത്ത ഭരണ വിരുദ്ധ വികാരമുണ്ട്.

മാത്രമല്ല ഈ സംസ്ഥാനങ്ങളിൽ സംഘടന തലത്തിലും കടുത്ത ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പരസ്യമായി തന്നെ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയുടെ സാധ്യതകളെ കുറിച്ച് നേതാക്കൾ തന്നെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് കൊണ്ടൊരു പൊളിച്ചെഴുത്തിനായിരിക്കും ബി ജെ പി തയ്യാറെടുത്തേക്കുക.

മന്ത്രിമാരുടെ പ്രവർത്തനനിലവാരം, പ്രദേശത്തിന്റെയും സമുദായത്തിന്റെയും പ്രാതിനിധ്യം, പാർട്ടി പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് കൊണ്ടായിരിക്കും നിയമനം. എന്നാൽ കഴിഞ്ഞ തവണ ഉണ്ടായത് പോലെ കൂടുതൽ പേർ മന്ത്രിസഭയിലേക്ക് എത്താൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തലുകൾ. ലോക്സഭ അംഗങ്ങൾക്കായിരിക്കും കൂടുതൽ പ്രധാന്യം ലഭിച്ചേക്കുകയെന്നാണ് സൂചന.

ഗുജറാത്തിൽ നിന്നുള്ള എം പിമാർക്ക് മന്ത്രിസഭയിൽ സാധ്യത കൽപ്പിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗുജറാത്തിൽ നിന്നായിരുന്നതിനാൽ സംസ്ഥാനത്ത് നിന്നുള്ള നേതാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഗുജറാത്തിലെ റെക്കോഡ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേതാക്കളെ പരിഗണിക്കണമെന്നതാണ് പാർട്ടിയിലെ വികാരം. ഈ സാഹചര്യത്തിൽ ഇവിടെ നിന്നുള്ള എംപിമാർക്ക് അവസരം ലഭിച്ചേക്കും.

മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാന നേതാക്കളുമായി ബിജെപി നേതൃത്വം ചർച്ച നടത്തിയെന്നാണ് സൂചന.മന്ത്രിസഭയിലെ ചില നേതാക്കളെ ഒഴിവാക്കി ഇവരെ സംഘടന ചുമതല നൽകിയേക്കും. കാര്യമായ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളയും സമുദായങ്ങളെയും ഉൾക്കൊള്ളാനായിട്ടാണ് ഇത്. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും ആലോചനയുണ്ട്.

അതേസമയം സംഘടന തലത്തിലും വലിയ രീതിയിലുള്ള പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്നാണ് സൂചന. ജനവരി 20 ന് കാലാവധി അവസാനിക്കാനിരിക്കുന്ന പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ കാര്യത്തിൽ പാർലമെന്റി ബോർഡ് തീരുമാനം എടുത്തേക്കും. അദ്ദേഹത്തിന് കാലാവധി നീട്ടില നൽകാനാണ് സാധ്യത. നിരവധി ജനറൽ സെക്രട്ടറിമാരേയും മാറ്റിയേക്കും. രാജസ്ഥാൻ, ഹിമാചൽ, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർക്ക് മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ











Click it and Unblock the Notifications