സോണിയയും രാഹുലും നടുവില്‍.. ഖാര്‍ഗെ ഒരു മൂലയില്‍; പാര്‍ട്ടി അധ്യക്ഷനെ ഒതുക്കിയോ എന്ന് ബിജെപി
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവഗണിച്ചു എന്ന് ആരോപിച്ച് ബി ജെ പി. പ്രാര്‍ത്ഥനാ ചടങ്ങിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരു വശത്ത് പ്രത്യേക ഇരിപ്പിടം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി ആരോപണം. ബി ജെ പിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷനായിട്ടും എന്തുകൊണ്ടാണ് ഖാര്‍ഗെയ നടുവില്‍ ഇരുത്താത്തത് എന്ന് മാളവ്യ ചോദിച്ചു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സോഫയുടെ നടുവില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത് ഏറ്റവും ഒടുവില്‍ ഒരു വശത്തായിട്ടാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യയുടെ ചോദ്യം. പാര്‍ട്ടി അധ്യക്ഷനും ഒരു വൃദ്ധനുമായിട്ടും എന്തുകൊണ്ടാണ് ഖാര്‍ഗെയെ പോലെ ഒരാള്‍ക്ക് നടുവിലെ സീറ്റ് നല്‍കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.

'ഖാര്‍ഗെ ജിക്ക് വേണ്ടി പ്രത്യേക കസേര വയ്ക്കേണ്ടി വന്നെങ്കില്‍, എന്തുകൊണ്ട് അത് നടുവില്‍ വയ്ക്കുന്നില്ല? അദ്ദേഹം പാര്‍ട്ടി പ്രസിഡന്റും പ്രായമായ വ്യക്തിയുമാണ്,' മാളവ്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ 84-ാമത് ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ എല്ലാവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഹമ്മദാബാദിലാണ്. ഏപ്രില്‍ 8, 9 തീയതികളില്‍ ആരംഭിച്ച ദ്വിദിന പരിപാടിയാണ് ഗുജറാത്തില്‍ നടക്കുന്നത്.
അതേസമയം തൊഴിലില്ലായ്മ, തിരഞ്ഞെടുപ്പ് തട്ടിപ്പ്, ഇന്ത്യയെ ബാധിക്കുന്ന വ്യാപാര യുദ്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കണ്‍വെന്‍ഷനില്‍ ഖാര്‍ഗെ സംസാരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്താനാണ് ഇവിഎമ്മുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും വികസിത രാജ്യങ്ങള്‍ ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം നമ്മള് മാത്രമാണ് ഇപ്പോഴും ഇവിഎമ്മുകള്‍ ഉപയോഗിക്കുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു. 'ഇതെല്ലാം ഒരു തട്ടിപ്പാണ്. അവര്‍ തെളിവ് ചോദിക്കുന്നു, പക്ഷേ ഈ മുഴുവന്‍ സാങ്കേതികതയും പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ സൃഷ്ടിച്ചതാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വഞ്ചന നടത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം എന്നതില്‍ താന്‍ ഉറച്ച് നില്ക്കുന്നു എന്നും ഖാര്‍ഗെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതായും ഖാര്‍ഗെ ആരോപിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications