ബിഎംസി തിരഞ്ഞെടുപ്പ്: ശിവസേനയ്ക്ക് മുന്നേറ്റം!! സഖ്യമുപേക്ഷിച്ചത് ബിജെപിയ്ക്ക് തിരിച്ചടി
മുംബൈയിലും താനെയിലുമാണ് ശിവസേന മുന്നിട്ടുനില്‍ക്കുന്നത്
മുംബൈ: ബിഎംസി തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ശിവസേനയ്ക്കും മൂന്നിടത്ത് ബിജെപിയ്ക്കും മുന്‍തൂക്കം. മുംബൈയിലും താനെയിലുമാണ് ശിവസേന മുന്നിട്ടുനില്‍ക്കുന്നത്. മുംബൈയില്‍ ഫലം പുറത്തുവന്ന 225 സീറ്റുകളില്‍ 84 സീറ്റ് ശിവസേനയും 81 സീറ്റുമായി ബിജെപിയുമാണ് കുതിപ്പ് തുടരുന്നത്. 31 സീറ്റുകളുടെ ലീഡ് മാത്രമാണ് കോണ്‍ഗ്രസ്സിന് ഇതിനകം നേടാന്‍ കഴിഞ്ഞത്. ഒമ്പത് സീറ്റുമായി എന്‍സിപിയും അഞ്ച് സീറ്റുമായി എംഎന്‍എസും പിന്നാലെയുണ്ട്.
മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേയ്ക്കും 25 ജില്ലാ പരിഷത്തിലേയ്ക്കുമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിന് വേണ്ടിയുള്ള ശിവസേനയുടെ പോരാട്ടവും മേല്‍ക്കൈ നേടാനുള്ള ബിജെപിയുടെ ശ്രമവും ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

പൂനൈയില്‍ ബിജെപിയോ
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 77 സീറ്റുകളുമായി ബിജെപി ലീഡ് ചെയ്യുന്നു. ശിവസേനയ്ക്ക് എട്ടും കോണ്‍ഗ്രസിന് രണ്ടും സീറ്റുകളില്‍ മാത്രമേ ആധിപത്യം ഉറപ്പിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. എന്‍സിപിയാണ് 44 സീറ്റുമായി ബിജെപിയ്ക്ക് പിന്നില്‍.

മുംബൈയെ ഭാഗ്യം തുണയ്ക്കുമോ
രണ്ട് പതിറ്റാണ്ടായി ശിവസേന കയ്യടക്കി വയ്ക്കുന്ന മുംബൈ കോര്‍പ്പറേഷനില്‍ ഇത്തവണ സേന ബിജെപിയുമായി സഖ്യമില്ലാതെയാണ് മത്സരിച്ചത്. 227 വാര്‍ഡുകളുള്ള ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 92 സീറ്റുകളില്‍ ശിവസേനയും 76 സീറ്റുകളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മൂന്നുമണിവരെ പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ 59 സീറ്റുകള്‍ ശിവസേനയും 35 സീറ്റുകള്‍ ബിജെപിയും കനേടിയിട്ടുണ്ട്. കോണ്‍ഗ്രസിന് 17ഉം എന്‍സിപിയ്ക്ക് നാലും എംഎന്‍എസിന് ഒരു സീറ്റിന്റെയും വിജയം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്.

ബിജെപിയെ കാത്തിരിക്കുന്നത് തോല്‍വി!
താനെയില്‍ 131 സീറ്റുകളില്‍ 38ഇടത്ത് ശിവസേന കരുത്തു തെളിയിച്ചപ്പോള്‍ 11ഇടത്ത് മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 15 സീറ്റുകളില്‍ എന്‍സിപി ലീഡ് ചെയ്യുന്നുണ്ട്.

ബിജെപിയ്ക്ക് ലീഡ്
പൂനെയില്‍ വോട്ടെണ്ണിത്തുടങ്ങി ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 77 സീറ്റിന്റെ ലീഡുമായി ബിജെപിയായിരുന്നു മുന്നിട്ട് നിന്നത്. എന്‍സിപി 244 സീറ്റിന്റെ ലീഡും, കോണ്‍ഗ്രസ് 16 സീറ്റുമായി ലീഡ് ചെയ്യുകയാണ്. എന്നാല്‍ 10 സീറ്റ് മാത്രമാണ് ശിവസേനയ്ക്ക് നേടാന്‍ കഴിഞ്ഞത്.

താനെയില്‍ ശിവസേന
ആകെയുള്ള 131 സീറ്റില്‍ താനെയില്‍ 53 സീറ്റിന്റെ ലീഡുമായി ശിവസേനയും 27 സീറ്റിന്റെ ലീഡുമായി എന്‍സിപിയും രണ്ടാം സ്ഥാനത്തുണ്ട്. ആറിടത് താനെയില്‍ ബിജെപിയും നാലിടത്ത് ശിവസേനയുമാണ് താനെയില്‍ ജയിച്ചിട്ടുള്ളത്.

പിഎംസിയില്‍ ബിജെപി
128 സീറ്റുകളുള്ള പിസിഎംസിയില്‍ ആദ്യഘട്ടത്തില്‍ എന്‍സിപി മുന്‍തൂക്കം നേടിയെങ്കിലും ഇപ്പോള്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയ്ക്ക് 29 സീറ്റിന്റെ ലീഡും എന്‍സിപിയ്ക്ക് 22 സീറ്റിന്റെ ലീഡും ശിവസേനയ്ക്ക് ആറ് വോട്ടിന്റെ ലീഡുമാണുള്ളത്

ബിജെപി കോട്ടകള്‍ തകരില്ല
നാസിക്കില്‍ ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. 40 സീറ്റുകളിലാണ് ഇവര്‍ ലീഡ് ചെയ്യുന്നത്. ശിവസേന 22 സീറ്റുകളുടെ ലീഡും കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ ആറ് സീറ്റിന്റെ ലീഡുമാണ് നേടിയിട്ടുള്ളത്.

നാഗ്പൂരില്‍ ബിജെപി തൂത്തുവാരും
151 സീറ്റുകളുള്ള നാഗ്പൂരില്‍ 33 സീറ്റില്‍ ബിജെപിയും പത്ത് സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. 15 സീറ്റില്‍ ബിജെപിയും നാല് സീറ്റില്‍ കോണ്‍ഗ്രസും വിജയം കുറിച്ചിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications