മരുമകളെ ടിവി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്ന് കോടതി; ആത്മഹത്യാപ്രേരണക്കുറ്റം റദ്ദാക്കി
ഡൽഹി: മരുമകളെ ടിവി കാണാൻ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും അത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്തത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും കുടുംബത്തേയും കോടതി വെറുതെ വിടുകയും ചെയ്തു. 2002 ൽ നടന്ന സംഭവത്തിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഔറംഗബാദ് ബെഞ്ച് റദ്ദ് ചെയ്തത്.
ഭാര്യയെ ടിവി കാണാൻ അനുവദിച്ചില്ലെന്നും ക്ഷേത്രത്തിൽ പോകാനും അയൽക്കാരെ കാണാനും അനുവദിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ വെള്ളമെടുക്കാൻ പോകാൻ പറഞ്ഞെന്ന യുവതിയുടെ ആരോപണവും കോടതി തള്ളി. ആ സമയത്ത് തങ്ങളുടെ ഗ്രാമത്തിൽ ജലവിതരണം ആരംഭിച്ചതായും എല്ലാ വീട്ടുകാരും പുലർച്ചെ 1. 30 ന് വെള്ളമെടുക്കാൻ പോയതായും യുവാവിന്റെ വീട്ടുകാർ പറഞ്ഞു.

2002 മേയ് 1 ന് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചുവെന്ന കേസിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെയും കുടുംബത്തേയും വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരകവുമായ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു വാദം. എന്നാൽ ആത്മഹത്യാ പ്രേരണ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
യുവതി രേഖാ പരമായോ വാക്കാലോ ക്രൂരത നേരിട്ടതായി പറഞ്ഞിരുന്നില്ല.












Click it and Unblock the Notifications